ദേശീയ അവാര്‍ഡ് നേടിയ ഹാസ്യ താരവും റുക്‌സാന-ബിന്ധ്യ 'ഹിറ്റ് ലിസ്റ്റില്‍'?
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് നേടിയ ഹാസ്യതാരത്തെയും കുടുക്കാന്‍ കൊച്ചി ബ്ളാക്ക് മെയിലിംഗ് സംഘം ശ്രമിച്ചിരുന്നത്രേ. ഇതിന് വേണ്ട ശ്രമങ്ങള്‍ സംഘം നടത്തിയരുന്നതായും സൂചന..കേസിലെ പ്രകികളായ ജയചന്ദ്രന്‍, റുക്‌സാന, ബിന്ധ്യ എന്നിവര്‍ ചേര്‍ന്ന് പണ തട്ടിയെടുക്കേണ്ട വിഐപികളുടെ പട്ടിക തയ്യാറാക്കിയിരുന്നത്രേ. ഈ പട്ടികയിലാണത്രേ ഹാസ്യതാരത്തിന്‍റെ പേരും ഉണ്ടായിരുന്നത്. മംഗളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഈ പട്ടികിയില്‍ വിദേശത്തും കേരളത്തിലും ഷോറൂമുള്ള പ്രമുഖ സ്വര്‍ണ വ്യാപാരി, ദേശീയ അംഗീകാരം കരസ്ഥമാക്കിയ ഹാസ്യ നടന്‍, ഹാസ്യ-വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗായകന്‍ കൂടിയായ മറ്റൊരു നടന്‍, എറണാകുളത്തെ പ്രമുഖ ബില്‍ഡര്‍ എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നത്രേ. ഇവരെ തങ്ങളുടെ കെണിയില്‍പെടുത്തി പത്ത് കോടി രൂപയോളം തട്ടാനുള്ള പദ്ധതിയാണ് സംഘം ആസൂത്രണം ചെയ്തതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതികളുടെ സിഡി കാട്ടി പണം തട്ടാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ജയചന്ദ്രനായിരുന്നു. രണ്ടു കോടിയോളം രൂപ ഇത്തരത്തില്‍ സംഘം തട്ടിയെടുത്തായി പൊലീസ് സംശയിക്കുന്നു. കേസില്‍ മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ടി ശരത്ചന്ദ്രപ്രസാദിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഗം തീരുമാനിച്ചു. എംഎല്‍എ ഹോസ്റ്റലില്‍ സുനില്‍ കൊട്ടാരക്കരയ്ക്ക് മുറിയെടുത്ത് നല്‍കിയത് അദ്ദേഹമാണെങ്കിലും ജയചന്ദ്രന് മുറി കൈമാറന്‍ ആവശ്യപ്പെട്ടിരുന്നില്ല.