ബോബി ചെമ്മണ്ണൂരിന് എട്ടിന്റെ പണി, നടിയെ പിന്തുടർന്ന് ശല്യം ചെയ്തു, 2 കുറ്റങ്ങൾ, കുരുക്ക് മുറുക്കി കുറ്റപത്രം
കൊച്ചി: ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുക്കി നടിക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിലെ കുറ്റപത്രം. ബോബി ചെമ്മണ്ണൂര്‍ നടിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത് ലൈംഗികാധിക്ഷേപം ഉദ്ദേശിച്ച് തന്നെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ലൈംഗികാധിക്ഷേപത്തിന് പുറമേ നടിയെ പിന്തുടര്ന്ന് ശല്യം ചെയ്തു എന്നുളള കുറ്റവും ബോബിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ആണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടിയെക്കുറിച്ച് പറഞ്ഞത് അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടല്ല എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാദം. ഉദ്ഘാടനത്തിന് എത്തിയ പ്രമുഖ നടിക്കെതിരെ കുന്തീദേവി എന്നതടക്കം നിരന്തരം ബോബി ചെമ്മണ്ണൂര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടി കൊച്ചി സെന്‍ട്രല്‍ പോലീസിന് പരാതി നല്‍കിയത്.

കേസില്‍ നടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നടിക്കെതിരെ മാത്രമല്ല മറ്റ് പലര്‍ക്കെതിരെയും ബോബി ചെമ്മണ്ണൂര്‍ നേരത്തെയും ഇത്തരത്തിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി വിവാദത്തിലായിട്ടുളളതാണ്. ഇത്തരത്തിലുളള മുന്‍കാല സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ അടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടിയുടെ പരാതിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ ചെന്നായിരുന്നു ബോബിയെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയുമായിരുന്നു.
നടിക്കെതിരെ പറഞ്ഞ കാര്യങ്ങളില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെന്നും മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നു അതെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ വിശദീകരിച്ചത്. തന്റെ വാക്കുകള്‍ നടി തെറ്റിദ്ധരിച്ചതാണെന്നും ബോബി വാദിച്ചു. മാത്രമല്ല മഹാഭാരതത്തിലെ കുന്തീദേവിയോട് സാമ്യമുളളത് കൊണ്ടാണ് നടിയെ അത്തരത്തില്‍ ഉപമിച്ചത് എന്നും അന്നത്തെ ദിവസം നടിയുടെ വേഷം അത്തരത്തിലായിരുന്നുവെന്നുളള വാദവും കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ഉന്നയിച്ചിരുന്നു. പ്രമുഖ അഭിഭാഷകനായ രാമന്പിളള ആണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി കോടതിയില്‍ ഹാജരായത്.
റിമാന്‍ഡ് ചെയ്യപ്പെട്ട ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലേക്കാണ് മാറ്റിയത്. ഉടനെ തന്നെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തര പ്രാധാന്യമുളള കേസല്ലെന്ന കാരണത്താല്‍ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഇതോടെ മൂന്ന് ദിവസം ബോബി ജയിലില്‍ കഴിഞ്ഞു. ജനുവരി 14ന് ഹൈക്കോടതി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications