കാത്തിരിപ്പ് അവസാനിച്ചു; വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയുടെ സംസ്കാരം നാളെ: മൃതദേഹം തിരിച്ചറിഞ്ഞു
പത്തനംതിട്ട: കാത്തിരിപ്പിനൊടുവില്‍ മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലേക്ക്. സംസ്കാരം നാളെ പത്തനംതിട്ടയില്‍ നടക്കും. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നാളെ നാട്ടിലെത്തിക്കും.
അമ്മ തുളസിയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎന്‍എ പൊരുത്തപ്പെട്ടത്. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്. നേരത്തെ രഞ്ജിതയുടെ സഹോദരന് രതീഷ് അഹമ്മദാബാദിലെത്തി ഡിഎന്‍എ സാമ്പിള്‍ കൈമാറിയെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് അമ്മയുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചത്. ജൂണ്‍ 12-നാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. ദുരന്തം ഉണ്ടായി 12 ദിവസങ്ങള്‍ക്കു ശേഷമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരന് രതീഷും ബന്ധുവായ ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുകയായിരുന്നു.

നാളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന മൃതദേഹത്തെ ഇരുവരും അനുഗമിക്കും. നാളെ രാവിലെ ഏഴു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. തുടര്‍ന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ പൊതുദര്‍ശനം. വൈകിട്ടോടെ വീട്ടുവളപ്പിലാണു സംസ്കാരം.
ജീവിത പ്രതിസന്ധികള്‍ക്കിടെ സ്വന്തം പ്രയത്നം കൊണ്ട് പണിതുയര്‍ത്തിയ പുതിയ വീട്ടിലേക്ക് മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് വിധി രഞ്ജിതയുടെ ജീവന് കവര്‍ന്നത്. ബ്രിട്ടനിലെ ആശുപത്രിയില്‍ നഴ്സ് ആണ് രഞ്ജിത. വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്തിരുന്നു. അതിനിടെ, പിഎസ്സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. അഞ്ചു വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലഭിച്ച ജോലിയില്‍ നിന്ന് അവധിയെടുത്താണ് രഞ്ജിത വിദേശത്തേക്ക് പോയത്.
അവധി പുതുക്കുന്നതിന്റെ ഭാഗമായാണ് ലണ്ടനില്‍ നിന്ന് കേവലം അഞ്ചു ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയില്‍ എത്തിയ രഞ്ജിത തുടര്‍ന്ന് കണക്റ്റിങ് ഫ്ളൈറ്റില്‍ അഹമ്മദാബാദിലെത്തി. അവിടെ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പോകുമ്പോഴാണ് രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം ഉണ്ടായതും രഞ്ജിത കൊല്ലപ്പെടുന്നതും
വീടിന്റെ പണി പൂര്‍ത്തിയാകുന്നതോടെ പ്രവാസ ജീവിതം മതിയാക്കി സര്‍ക്കാര്‍ ജോലിയില്‍ തിരികെ കയറാനായിരുന്നു രഞ്ജിതയുടെ തീരുമാനം. ആശിച്ചു പണിപൂര്‍ത്തിയാക്കിയ വീടിന്റെ ഗൃഹപ്രവേശം പോലും കാണാനാകാതെയാണ് രഞ്ജിത മടങ്ങുന്നത്. രണ്ടു മക്കളും പ്രായമായ അമ്മയും മാത്രമാണ് രഞ്ജിതയ്ക്കുള്ളത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര് മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ നേരത്തെ കഴിഞ്ഞിരുന്നില്ല. ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങളോടെ 251 പേരെ തിരിച്ചറിഞ്ഞു. അതില്‍ 245 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു യാത്രക്കാരന് മാത്രമാണ് അത്ഭുകരമായി രക്ഷപ്പെട്ടത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications