ഇ പി ജയരാജനെ ബോംബെറിഞ്ഞ കേസ്; മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു
കണ്ണൂര്‍: മന്ത്രി ഇപി ജയരാജനെ ബോംബ് എറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടു. തലശ്ശേരി അഡിഷണല്‍ സെഷന്‍സ് ജില്ലാകോടതിയാണ് ഉത്തരവിട്ടത്. 36 ബിജെപി പ്രവര്‍ത്തകരെയാണ് കേസില്‍ കോടതി വെറുതെ വിട്ടത്.
2000 ഡിസംബര്‍ 3 നാണ് ഇപി ജയരാജന് നേരെ ആക്രമണം നടന്നത്. അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ജയരാജന്‍. പാനൂരിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്.
199 ല്‍ കൊല്ലപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിനായി പോയ ഇപി ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ ബിജെപി പ്രവര്‍്ത്തകര്‍ ബോംബെറിയുകയായിരുന്നു.
കേസില്‍ 38 പ്രതികള്‍ ഉണ്ടായിരുന്നു. ഇതില്‍ 20 ാംപ്രതി വിചാരണക്കിടെ കൊല്ലപ്പെട്ടിരുന്നു. 21 ാം പ്രതി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെടുകയും ചെയ്തു. ബാക്കിയുള്ള 38 പേരെയാണ് സെഷന്‍സ് കോടതി വെറുതെ വിട്ടത്.
'സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ തെറ്റുകൊണ്ട്';സ്ത്രീവരുദ്ധത വിളമ്പിയ ആൾക്കെതിരെ പാർവ്വതി
ആന ചരിഞ്ഞ സംഭവത്തിന് പ്രതി അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധു; പ്രചരണം അഴിച്ച് വിട്ട് സോഷ്യല്‍മീഡിയ
ഷീബ വധം: പബ്ജി കളി നേരം പുലരുവോളം, സഹോദരിയെ നൂല്‍ക്കമ്പി കൊണ്ട് കെട്ടിയിട്ടു, 'സൈക്കോ' ബിലാല്‍....
കഠിനംകുളം പീഡനം: ഭർത്താവിന്റെ സുഹൃത്തുക്കൾ ക്രൂരമായി ആക്രമിച്ചു, സിഗരറ്റുകൊണ്ട് കാലിൽ പൊള്ളിച്ചെന്ന്