കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു ആ രഹസ്യം വെളിപ്പെടുത്തി! വിവാഹം മുടങ്ങി... സംഭവം തിരുവനന്തപുരത്ത്
പാറശാല മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്.
തിരുവനന്തപുരം: താലിക്കെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹവേദിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു കാമുകനോടൊപ്പം പോകണമെന്ന് വാശിപിടിച്ചതോടെ വിവാഹം മുടങ്ങി.
പാറശാല മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. പാറശാല സ്വദേശിനിയായ യുവതിയും ഉച്ചക്കട സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. എന്നാൽ താലിക്കെട്ടിനായി വധു കതിർമണ്ഡപത്തിൽ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഉച്ചക്കട സ്വദേശിയായ യുവാവും പാറശാല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയ്ക്ക് 12.10നുള്ള മുഹൂർത്തത്തിലാണ് നിശ്ചയിച്ചിരുന്നത്.

താലിക്കെട്ടിന്...
ഉച്ചക്കട സ്വദേശിയായ യുവാവും പാറശാല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയ്ക്ക് 12.10നുള്ള മുഹൂർത്തത്തിലാണ് നിശ്ചയിച്ചിരുന്നത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പാറശാല മഞ്ചവിളാകം ക്ഷേത്ര ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

മണ്ഡപത്തിലേക്ക്...
മുഹൂർത്തത്തിന് സമയമായതോടെ വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നവവധു വരുന്നത് കണ്ടവർക്ക് ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ല. എന്നാൽ മണ്ഡപത്തിലെത്തിയ വധു പിന്നീട് കാണിച്ചുകൂട്ടിയത് കണ്ടപ്പോൾ അതിഥികൾ ശരിക്കും അമ്പരന്നു.

പൊട്ടിക്കരഞ്ഞ്...
മണ്ഡപത്തിലെത്തിയ നവവധു തനിക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് വിളിച്ചുപറഞ്ഞു. ബിഎസ്സി നഴ്സിങിന് കൂടെ പഠിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയുമായി പ്രണയത്തിലാണെന്നും, അവനോടൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്നും യുവതി മണ്ഡപത്തിൽ വച്ച് പറഞ്ഞു.

ഫലമുണ്ടായില്ല...
വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞതോടെ യുവതിയെ അനുനയിപ്പിക്കാനായി ബന്ധുക്കളുടെ ശ്രമം. അമ്മയും അച്ഛനും ബന്ധുക്കളും കേണപേക്ഷിച്ചെങ്കിലും യുവതി തന്റെ നിലപാടിൽ നിന്നും പുറകോട്ടില്ലെന്ന് തീർത്തുപറഞ്ഞു.

പോലീസ്...
യുവതി വിവാഹത്തിന് താൽപ്പര്യമില്ലെന്ന് വിളിച്ചുപറഞ്ഞതോടെ മണ്ഡപത്തിലിരുന്ന വരനും ബന്ധുക്കളുമാണ് ശരിക്കും ഇളിഭ്യരായത്. സംഭവം നാണക്കേടായി മാറിയതോടെ യുവാവിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബന്ധുക്കൾ മാരായമുട്ടം പോലീസിൽ വിവരമറിയിച്ചു.

ചർച്ച...
പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്. സംഭവത്തിൽ വരന്റെ വീട്ടുകാർ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരം നൽകാമെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. ഓഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന വിവാഹസദ്യയും ഉപേക്ഷിക്കേണ്ടിവന്നു.

നിശ്ചയിച്ചത്...
വിദേശത്ത് ജോലി ചെയ്യുന്ന ഉച്ചക്കട സ്വദേശിയായ യുവാവുമായി നാല് മാസ് മുൻപാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ഇതിനു ശേഷം ഇരുവരുടെയും മോതിരം മാറൽ ചടങ്ങും നടത്തി. അന്നുതൊട്ട് വിവാഹത്തിന്റെ തലേദിവസം വരെ ഇരുവരും സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പ്രണയത്തെക്കുറിച്ച് മാത്രം യുവതി വെളിപ്പെടുത്തിയിരുന്നില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications