കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു ആ രഹസ്യം വെളിപ്പെടുത്തി! വിവാഹം മുടങ്ങി... സംഭവം തിരുവനന്തപുരത്ത്
പാറശാല മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്.
തിരുവനന്തപുരം: താലിക്കെട്ടിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാഹവേദിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. കതിർമണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ നവവധു കാമുകനോടൊപ്പം പോകണമെന്ന് വാശിപിടിച്ചതോടെ വിവാഹം മുടങ്ങി.
പാറശാല മഞ്ചവിളാകം പരക്കുന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. പാറശാല സ്വദേശിനിയായ യുവതിയും ഉച്ചക്കട സ്വദേശിയായ യുവാവും തമ്മിലായിരുന്നു വിവാഹം. എന്നാൽ താലിക്കെട്ടിനായി വധു കതിർമണ്ഡപത്തിൽ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഉച്ചക്കട സ്വദേശിയായ യുവാവും പാറശാല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയ്ക്ക് 12.10നുള്ള മുഹൂർത്തത്തിലാണ് നിശ്ചയിച്ചിരുന്നത്.

താലിക്കെട്ടിന്...
ഉച്ചക്കട സ്വദേശിയായ യുവാവും പാറശാല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉച്ചയ്ക്ക് 12.10നുള്ള മുഹൂർത്തത്തിലാണ് നിശ്ചയിച്ചിരുന്നത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ പാറശാല മഞ്ചവിളാകം ക്ഷേത്ര ഓഡിറ്റോറിയത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

മണ്ഡപത്തിലേക്ക്...
മുഹൂർത്തത്തിന് സമയമായതോടെ വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നവവധു വരുന്നത് കണ്ടവർക്ക് ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ല. എന്നാൽ മണ്ഡപത്തിലെത്തിയ വധു പിന്നീട് കാണിച്ചുകൂട്ടിയത് കണ്ടപ്പോൾ അതിഥികൾ ശരിക്കും അമ്പരന്നു.

പൊട്ടിക്കരഞ്ഞ്...
മണ്ഡപത്തിലെത്തിയ നവവധു തനിക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ട് വിളിച്ചുപറഞ്ഞു. ബിഎസ്സി നഴ്സിങിന് കൂടെ പഠിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയുമായി പ്രണയത്തിലാണെന്നും, അവനോടൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്നും യുവതി മണ്ഡപത്തിൽ വച്ച് പറഞ്ഞു.

ഫലമുണ്ടായില്ല...
വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞതോടെ യുവതിയെ അനുനയിപ്പിക്കാനായി ബന്ധുക്കളുടെ ശ്രമം. അമ്മയും അച്ഛനും ബന്ധുക്കളും കേണപേക്ഷിച്ചെങ്കിലും യുവതി തന്റെ നിലപാടിൽ നിന്നും പുറകോട്ടില്ലെന്ന് തീർത്തുപറഞ്ഞു.

പോലീസ്...
യുവതി വിവാഹത്തിന് താൽപ്പര്യമില്ലെന്ന് വിളിച്ചുപറഞ്ഞതോടെ മണ്ഡപത്തിലിരുന്ന വരനും ബന്ധുക്കളുമാണ് ശരിക്കും ഇളിഭ്യരായത്. സംഭവം നാണക്കേടായി മാറിയതോടെ യുവാവിന്റെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബന്ധുക്കൾ മാരായമുട്ടം പോലീസിൽ വിവരമറിയിച്ചു.

ചർച്ച...
പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചത്. സംഭവത്തിൽ വരന്റെ വീട്ടുകാർ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരം നൽകാമെന്ന് വധുവിന്റെ വീട്ടുകാർ സമ്മതിച്ചു. ഓഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന വിവാഹസദ്യയും ഉപേക്ഷിക്കേണ്ടിവന്നു.

നിശ്ചയിച്ചത്...
വിദേശത്ത് ജോലി ചെയ്യുന്ന ഉച്ചക്കട സ്വദേശിയായ യുവാവുമായി നാല് മാസ് മുൻപാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. ഇതിനു ശേഷം ഇരുവരുടെയും മോതിരം മാറൽ ചടങ്ങും നടത്തി. അന്നുതൊട്ട് വിവാഹത്തിന്റെ തലേദിവസം വരെ ഇരുവരും സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പ്രണയത്തെക്കുറിച്ച് മാത്രം യുവതി വെളിപ്പെടുത്തിയിരുന്നില്ല.
-
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ; ലബനനിൽ കരയുദ്ധം ആരംഭിച്ചു -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും? -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം; എപ്പോൾ കാണാം? വിശദമായി അറിയാം -
സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ? -
ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിച്ച് യുവാക്കൾ; ഞെട്ടിക്കുന്ന വീഡിയോ -
'മോഹൻലാലിന് പട്ടാളത്തിൽ നിന്നും അഞ്ച് പൈസയുടെ ഗുണമില്ല, കള്ള് കുപ്പി പോലും കിട്ടില്ല';മേജർ രവി -
യേശുദാസ് കഴിഞ്ഞ ജൻമത്തിൽ പൂജാരി, ലെന സന്യാസി..ഏഴരശനിയുടെ കാലത്ത് വിവാഹം';ആലപ്പി അഷ്റഫ് പറയുന്നു -
മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു; ഓർമ്മയായത് രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ ശബ്ദം












Click it and Unblock the Notifications