വേട്ടക്കാരനൊപ്പമല്ല... പീഡന വിവാദത്തില്‍ ഇരയ്ക്കൊപ്പം തന്നെയെന്ന് ബൃന്ദാ കാരാട്ട്
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ എവിടെയുണ്ടായാലും പരാതിക്കാർക്കൊപ്പം മാത്രമേ നിലകൊള്ളുകയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. സ്വന്തം സംഘടനയിൽ നിന്നു തന്നെ പരാതി ഉയർന്നാലും ഇതേ നിലപാടു തന്നെയാവും പാർട്ടി സ്വീകരിക്കുക എന്നും വൃന്ദ പറഞ്ഞു. പി.കെ.ശശി എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയെ സംബന്ധിച്ചു പാർട്ടി സ്വീകരിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന നേതൃത്വം വിശദീകരിച്ചതാണെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.
ഇത്തരം പരാതികളിൽ ആരെയും സംരക്ഷിച്ച ചരിത്രം പാർട്ടിക്കില്ലെന്നു പറഞ്ഞ എകെ ബാലൻ പരാതി അന്വേഷിക്കുമ്പേൾ ഒരാളെയും സംരക്ഷിക്കില്ല എന്നും പറഞ്ഞു. പ്രളയം മൂലമാണ് നടപടികൾ വൈകിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
സംഘടനാപരമായി അന്വേഷിക്കണമെന്നാണു പരാതിക്കാരിയുടെ ആവശ്യം. അന്വേഷണത്തിന് ശേഷവും പരാതിയുണ്ടെങ്കില്‍ അവരുടെ ഏതു നടപടിക്കും പാർട്ടിയും സർക്കാരും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറ‍്ഞു. എന്നാൽ സർക്കാരിന് ഇതുവരെ പരാതി ലഭിച്ചില്ലെന്നു പറഞ്ഞ മന്ത്രി ഇപി ജയരാജൻ പരാതി കൊടുക്കേണ്ട ഇടത്ത് കൊടുക്കണെന്നാണ് പ്രതികരിച്ചത്.