Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യന്‍റെ ഓഫീസില്‍ നടക്കുന്നത് ജനം അറിയണം;വിഎസ്

VS, CM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരാവകാശ നിയമത്തിന്റെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുജനങ്ങള്‍ അറിയണമെന്നും വിഎസ്. വാക്കില്‍ മാത്രമേ സര്‍ക്കാര്‍ സുതാര്യതയെപ്പറ്റി പറയുന്നുള്ളൂവെന്നും ജനങ്ങള്‍ക്ക് സുതാര്യത അനുഭവപ്പെടുന്നില്ലെന്നും അതിനുള്ള അവസരം നല്‍കണമെന്നും വിഎസ്.

'വിവരാവകാശവും വരും കാലവും' എന്നപേരില്‍ തിരുവനന്തപുരത്ത് നടന്ന ദ്വിദ്വിന ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിഎസ്. ഒക്ടോബര്‍ 12 ശനിയാഴ്ചയാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. വിഎസിനൊപ്പം കേന്ദ്രമന്ത്രി ശശി തരൂരും ചടങ്ങില്‍ പങ്കെടുത്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കവേ കേന്ദ്രമന്ത്രി ശശി തരൂര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുതാര്യത പരിശോധിയ്‌ക്കേണ്ടതാണെന്ന് വിഎസ്, സോളാര്‍ കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്‌ക്കേണ്ടെന്നതാണ് ഹൈകോടതി നിലപാടെന്നും വിഎസ്. 24 മണിയ്ക്കൂറും സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ നിരീക്ഷണത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടക്കുന്നെന്ന് അറിയാനുള്ള അവകാശം സാധാരണക്കാരനുണ്ടെന്നും വിഎസ് പറഞ്ഞു.

ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശ നല്‍കുന്നതാണ് വിവരാവകാശ നിയമമെന്നും മാധ്യമപ്രവര്‍ത്തകര്‍ പോലും വിവരാവകാശ നിയമത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിച്ചിട്ടില്ലെന്നും വിഎസ്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്ത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ദ്വിദിന ദേശീയ സെമിനാറില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+