ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം; എത്ര, എന്ന് മുതല്‍... വൈകാതെ അറിയാമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബസ് ഉടമകളുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇക്കാര്യം അറിയിച്ചു. എത്ര രൂപ വര്‍ധിപ്പിക്കണം, എന്ന് മുതല്‍ നടപ്പാക്കണം എന്നീ കാര്യങ്ങളില്‍ ഇനിയും ചര്‍ച്ച നടക്കുമെന്നും മന്ത്രി യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് ഗതാഗത മന്ത്രി മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കുകയാണ് ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് തുടര്‍ ചര്‍ച്ച നടന്നു. ഈ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി ബസ് ഉടമകളെ അറിയിച്ചത്.
ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ തീരുമാനം യോഗത്തില്‍ മന്ത്രി ഉടമകളെ അറിയിച്ചു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കണം, കിലോമീറ്ററിന് 90 പൈസയില്‍ നിന്ന് 1 രൂപയാക്കി വര്‍ധിപ്പിക്കണം, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണം, വിദ്യാര്‍ഥി കണ്സഷന് ടിക്കറ്റ് ചാര്‍ജിന്റെ 50 ശതമാനമാക്കണം, കൊവിഡ് കാലം തീരുംവരെ നികുതി പൂര്‍ണമായും ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ ഉന്നയിച്ചത്.

പല ആവശ്യങ്ങളും പൂര്‍ണമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനും ബസ് ഉടമകള്‍ക്കും അറിയാമെന്ന് മന്ത്രി വിശദീകരിച്ചു. ഒരു പാദവാര്‍ഷിക നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു പാദവാര്‍ഷിക നികുതി അടയ്ക്കുന്നതിന് വരുന്ന ഡിസംബര്‍ 31 വരെ സമയം നല്‍കാമെന്നും സര്‍ക്കാര്‍ ബസ് ഉടമകളെ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അമിത് ഭാരം വരാത്ത വിധം എങ്ങനെ നടപ്പാക്കാമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. പരിഷ്കരിച്ച ബസ് ചാര്‍ജ് എന്ന് മുതല്‍ നടപ്പാക്കുമെന്ന് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്... അടിപൊളി ചിത്രങ്ങള്‍
ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് നേരത്തെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പുതിയ പശ്ചാത്തലത്തില്‍ ജസ്റ്റിസ് രാമചന്ദ്രനുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തും. ഓരോ സ്റ്റേജിലുമുള്ള നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അപാകതയുണ്ടെന്നാണ് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ബസ് ഉടമകളുടെ മൂന്നംഗ സബ് കമ്മിറ്റി രൂപീകരിക്കും. ആ കമ്മിറ്റിയാകും തുടര്‍ചര്‍ച്ചകളില്‍ ഭാഗമാകുക എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications