കരിപ്പൂർ വിമാന അപകടം; കാണാതായ കുട്ടികൾ എല്ലാവരും സുരക്ഷിതർ! ചിലരുടെ മാതാപിതാക്കളെ കണ്ടെത്തി
കോഴിക്കോട്; കരിപ്പൂർ വിമാനാപകടത്തിനിടെ കാണാതായ കുഞ്ഞുങ്ങളെല്ലാം തന്നെ വിവിധയിങ്ങളിൽ സുരക്ഷിതരാണെന്ന് വിവരം. 5 കുട്ടികളാണ് ഇപ്പോൾ രക്ഷിതാക്കളെ തേടുന്നത്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരും പ്രദേശവാസികളുടേയും ഒപ്പമാണ് കുട്ടികൾ എന്ന് ട്വൻറി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഒരു കുട്ടി പ്രദേശവാസിയായ ഒരാൾക്കൊപ്പമാണ് ഉള്ളത്. കുഞ്ഞ് സുരക്ഷിതമാണെന്നും പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിൽ ഉണ്ട്. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലാണ് കുഞ്ഞും രക്ഷപ്പെടുത്തിയ ആളും ഇപ്പോൾ ഉള്ളത്. ഒരു കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തിയിട്ടുണ്ട്.
ബാദുഷയെന്നയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയിലുള്ള കുഞ്ഞിന്റെ രക്ഷിതാക്കേളെയാണ് കണ്ടെത്തിയത്. ഇയാൾ കുട്ടിയുടെ ഫോട്ടോയും ഫോൺനമ്പറും സഹിതമായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ നിരവധി പേർ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു. മറ്റ് മൂന്ന് കുട്ടികൾ സുരക്ഷിതരായി കൊണ്ടോട്ടി പുളിക്കൽ ബിഎം ആശുപത്രിയിലുണ്ട്. അറിയുന്നവർ ആശുപത്രിയുമായോ 9947052688 എന്ന നമ്പറിലോ ബന്ധപ്പെടാനാണ് നിർദ്ദേശം.
അതേസമയം അപകടത്തിൽ അമ്മയും കുഞ്ഞും ഉൾപ്പെടെ 11 പേർ ഇതുവരെ മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഷറഫുദീന്റേയും രാജീവന്റേയും മൃതദേഹങ്ങള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് മൃതദേഹങ്ങൾ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ്. ഫറോക്ക് ക്രസന്റ് ആശുപത്രിയിലെത്തിയ ഒരു സ്ത്രീയും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ ഒരു അമ്മയും കുഞ്ഞും മരിച്ചതായും റിപ്പോർട്ടുണ്ട്.
കരിപ്പൂര്‍ വിമാന അപകടം: സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു, നിരവധി പേരുടെ നില ഗുരുതരം
കരിപ്പൂര്‍ വിമാന അപടകം: വിമാനം രണ്ട് തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിരുന്നോ? സൂചന ഇങ്ങനെ