Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗവർണറുടെ അച്ചടക്ക നടപടി; നിയമപരമായ സാധ്യതകൾ തേടി വി സിമാർ; ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ​ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമപരമായ സാധ്യതകൾ തേടി കാലിക്കറ്റ് - സംസ്കൃത സർവകലാശാല വി സിമാർ. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. ഡിജിറ്റൽ - ഓപ്പൺ സർവകലാശാലകളിലെ വി സി മാരുടെ കാര്യത്തിൽ യു ജി സിയുടെ കത്ത് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് രാജ് ഭവന്റെ നീക്കം.

കാലിക്കറ്റ് - സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ​ഗവർണറുടെ നടപടി അപ്രതീക്ഷിതമാക്കത്ത് കൊണ്ട് തന്നെ നടപടി നേരിട്ട വി സി മാർ നിയമപരമായി നീങ്ങുമെന്ന് ആണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഉടൻ ഇവരെ നീക്കം ചെയ്യാൻ കഴിയില്ല. കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവ​ദിക്കണമെന്നും 10 ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂ എന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനകം ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങാനാവും വി സി മാരുടെ ശ്രമം.

arif

​ഗവർണറാണ് തങ്ങളെ നിയമിച്ചതെന്നും നിയമനത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല എന്ന് കാണിച്ചായിരിക്കും കോടതിയിൽ അപ്പീൽ നൽകുക.
പുറത്താക്കൽ നടപടി സ്വീകരിച്ച വിവരം ​ഗവർണറും ഉടൻ ഹൈക്കോടതിയെ അറിയിക്കും. എന്നാൽ എസ് എൻ വി മുബാറക്ക് പാഷയുടെയും ഡിജിറ്റൽ സർവകലാശാല വി സി സജി ​ഗോപിനാഥന്റെയും കാര്യത്തിൽ രാജ്ഭവന് ചില ആശയക്കുഴപ്പങ്ങളുണ്ട്.

സർവകലാശാല ആരംഭിക്കുമ്പോൾ സ്വന്തം നിലയ്ക്ക് സർക്കാറിന് വി സിയെ തീരുമാനിക്കാം എന്ന ചട്ടപ്രകാരമാണ് ഇരുവരും നിയമിക്കപ്പെട്ടത്. എന്നാൽ സർവകലാശാലയ്ക്ക് അം​ഗീകാരം ലഭിച്ചാൽ സെർച്ച് കമ്മിറ്റി വഴി പുതിയ ആളെ കണ്ടെത്തണം എന്നും ചട്ടത്തിലുണ്ട്. ഇത് സംബന്ധിച്ച വ്യക്തത യു ജി സിയുടെ ഭാ​ഗത്ത് നിന്ന് ലഭിച്ചാൽ ഉടൻ അതിലും നടപടി ഉണ്ടായേക്കാനും സാധ്യത ഉണ്ടെന്ന് വിലയിരുത്തൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+