കാലിക്കറ്റില്‍ അസിസ്റ്റന്റ് നിയമനത്തിന് കോഴ; ലീഗ് നേതാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്
തേഞ്ഞിപ്പലം: മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റില്‍ അനധികൃത നിയമനം നടത്തുന്ന ആരോപണം ശരിവെക്കുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തിന് കോഴവാങ്ങിക്കുന്ന ലീഗ് നേതാവിന്റെ ദൃശ്യങ്ങള്‍ കൈരളി പീപ്പിള്‍ ടിവിയാണ് പുറത്തുവിട്ടത്. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഫിറോസ് കള്ളിയിലാണ് 15 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിക്കുന്നത്.
യൂണിവേഴ്സിറ്റിയില്‍ പി എസ് സി റാങ്ക് ലിസ്റ്റ് പ്രകാരമുള്ള ഇന്റര്‍വ്യൂ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയവരെ പ്രലോഭിപ്പിച്ചാണ് കോഴ ആവശ്യപ്പെടുന്നത്. ഇടനിലക്കാര്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചശേഷം ഫിറോസ് കള്ളിയലിന്റെ അടുത്ത് പറഞ്ഞുവിടുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി ഡോ.എം അബ്ദുസ്സലാമിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ഫിറോസ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അനധികൃത നിയമനത്തിനെതിരെ നേരത്തെ തന്നെ വന്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മുസ്ലീംലീഗിന്റെ അറിവോടുകൂടിയാണ് നിയമനം എന്നായിരുന്നു ആക്ഷേപം. മുസ്ലീം ലീഗ് നേതാവ് തന്നെ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ബാര്‍ കോഴ വിഷയത്തില്‍ വെട്ടിലായ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
അതിനിടെ കോഴ വാങ്ങുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തിയ പ്രതിഷേധത്തിനിടെ യൂണിവേഴ്സിറ്റി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുസ്സലാം കുഴഞ്ഞുവീണു. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് വിസി കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications