'ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലില്ല', സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും അബ്ദുളളക്കുട്ടിക്കും ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എപി അബ്ദുളളക്കുട്ടിക്കും എതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിക്കും അബ്ദുളളക്കുട്ടിക്കും ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ തന്നെ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട എല്ലാ നേതാക്കളേയും സിബിഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2012ല്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. ഹര്‍ത്താല്‍ ദിവസമായിരുന്ന അന്ന് ക്ലിഫ് ഹൗസിലേക്ക് തന്നെ വിളിച്ച് വരുത്തിയായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. സോളാര്‍ തട്ടിപ്പ് കേസിന് പിന്നാലെ പരാതിക്കാരി പ്രമുഖ നേതാക്കള്‍ക്ക് എതിരെ ഉയര്‍ത്തിയ പീഡന പരാതികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതിക്കാരിയുടെ 21 പേജുളള വിവാദ കത്തില്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് നിരവധി പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.

ഉമ്മന്‍ചാണ്ടി വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം അദ്ദേഹം ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. എപി അബ്ദുളളക്കുട്ടി തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതും അടിസ്ഥാന രഹിതമായ ആരോപണം ആണ് എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. സോളാര്‍ പീഡന പരാതിയില്‍6 കേസുകള്‍ ആയിരുന്നു സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആദ്യത്തെ കേസ് എപി അബ്ദുളളക്കുട്ടിക്ക് എതിരെയുളളതായിരുന്നു.
സിബിഐ റിപ്പോര്‍ട്ട് വന്നതോടെ ഇനി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടിക്ക് ഇല്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് പരാതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന തീരുമാനം. അതേസമയം കെസി വേണുഗോപാലടക്കമുളള മറ്റ് അഞ്ച് പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കിയ സിബിഐ റിപ്പോര്‍ട്ട് തളളണം എന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. ഹൈബി ഈഡന് അനുകൂലമായ റിപ്പോര്‍ട്ടിന് എതിരെ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ് വിവരം.
ഉമ്മന്‍ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തയോട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചില്ല. അതേസമയം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് പിണറായി വിജയന് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആവശ്യപ്പെട്ടു. കാലം മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും കണക്ക് ചോദിക്കു. വൈര്യ നിര്യാതന ബുദ്ധിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചത്. ഇത്തരം വേട്ടയാടലുകള്‍ കേരള രാഷ്ട്രീയത്തില്‍ നടക്കാന്‍ പാടില്ലെന്നും വിഡി സതീശന് പ്രതികരിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications