നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: അന്വേഷണം സിബിഐക്ക് വിട്ടു, തീരുമാനം മന്ത്രിസഭായോഗത്തിന്റേത്
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡികൊലപാതക കേസില്‍ അന്വേഷണം സിബിഐക്ക് വിട്ടു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനമായത്. സ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ കുടുംബം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു; അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴക്ക് സാധ്യത
സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര് പീരുമേട് സബ് ജയിലില്‍ കഴിയവെ ജൂണ്‍ 21 -നാണ് മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്കുമാർ മരിച്ചതെന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ശരിവെക്കുന്ന രീതിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ നെടുങ്കണ്ടം എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
ഒന്നാംപ്രതിയായ എസ്ഐ സാബുവിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞെന്നും കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.
നൗഷാദും ലിനുവുമൊക്കെ ഇറങ്ങിയത് അവരോട് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടില്ല; അവരുടെ മഹത്വം ചുരുക്കരുത്