കേന്ദ്ര പെന്‍ഷന്‍ വിഹിതം ഇന് അക്കൗണ്ട് വഴി: ഗ്യാസ് സബ്‌സിഡി പോലെ കിട്ടാഖനിയാവുമോ എന്ന് എംവി ജയരാജന്‍
കേന്ദ്രസർക്കാരിന്റെ പെൻഷൻ എന്നരീതിയിൽ, ജനങ്ങൾക്ക് കിട്ടുന്ന ക്ഷേമ പെൻഷനുകളിലെ കേന്ദ്ര സർക്കാർ വിഹിതം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പുതിയ തീരുമാനം ബി ജെ പിയെ സംബന്ധിച്ച് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നത് പോലെയായെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. സംസ്ഥാനത്തിന് കിട്ടാനുള്ള തുക നൽകാതെ, കേരളത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും ഈ ദേശീയ പെൻഷനുകൾ കേരളത്തിലെ ജനങ്ങൾക്ക് അനുവദിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഏറെക്കുറെ പൂർണമായും തുക സംസ്ഥാനം നൽകുന്ന പെൻഷന്റെ പേരാണ് ജോർ - കേന്ദ്ര പെൻഷൻ
=========================
സംഭവം, വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലെയായി. കേന്ദ്ര സർക്കാരിന്റെ പെൻഷൻ എന്നരീതിയിൽ, ജനങ്ങൾക്ക് കിട്ടുന്ന ക്ഷേമ പെൻഷനുകളിലെ കേന്ദ്ര സർക്കാർ വിഹിതം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്നതിനാണ് പുതിയ തീരുമാനം. കേന്ദ്ര പെൻഷനിലെ കേന്ദ്രവിഹിതം പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു നീക്കം.

രാഷ്ട്രത്തിന്റെ ഓദ്യോഗിക ചിഹ്നം മാത്രമാണ് ഓദ്യോഗിക രേഖകളിൽ പതിക്കുക എന്ന കീഴ്‌വഴക്കം മാറ്റി, കോവിഡ് സർട്ടിഫിക്കറ്റിൽ ഉൾപ്പടെ മോഡി ചിത്രം വെച്ച് രാഷ്ട്രീയ മുതലെടുപ്പിന് മുതിർന്നവരിൽ നിന്നും പുറത്തുവന്ന യഥാർത്ഥ ചിത്രമാണ് പെൻഷൻ തുക സംബന്ധിച്ച കണക്ക് . ഇതാവട്ടെ ഫലത്തിൽ 'വെളുക്കാൻ തേച്ചത് ', പഴം ചൊല്ല് പോലെയാവുകയും ചെയ്തു. കേന്ദ്ര പെൻഷൻ തുകയുടെ വിശദാംശങ്ങൾ വന്നപ്പോൾ, ശരിക്കും ജനങ്ങളാകെ ഞെട്ടി. പെൻഷൻ തുകയിലെ 80 ശതമാനത്തിലേറെ തുക നൽകുന്നത് സംസ്ഥാന സർക്കാർ.
80 വയസിൽ താഴെയുള്ളവർക്കുള്ള ദേശീയ വിധവാ പെൻഷൻ 1600 രൂപയാണ്. ഇതിൽ, 1300 രൂപയും സംസ്ഥാന സർക്കാരാണ് നൽകുന്നത്. കേന്ദ്രസർക്കാർ ചെലവഴിക്കുന്നത് 300 രൂപ മാത്രം. ചുരുക്കത്തിൽ, പേര് ദേശീയ വിധവാ പെൻഷൻ എന്നാണെങ്കിലും, ഇതിൽ 81.25% തുകയും (ഏറെക്കുറെ പൂർണമായും തന്നെ എന്ന് പറയാം ) ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്രസർക്കാർ വിഹിതം വെറും 18.75% മാത്രം.
ഇനി ദേശീയ വാർദ്ധക്യ പെൻഷന്റെ സ്ഥിതി നോക്കാം. അതാവട്ടെ, 1600 രൂപയിൽ 200 രൂപ (12.5%) മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്. സംസ്ഥാന വിഹിതം 1400 രൂപ (87.25%). 80 വയസ്സിന് മുകളിലുള്ളവർക്കുള്ള ദേശീയ വിധവാ പെൻഷൻ തുകയായ 1600 രൂപയിൽ, കേന്ദ്രവിഹിതം 500 രൂപ (31.25%) മാത്രം. 1000 രൂപ (62.5%) നൽകുന്നത് സംസ്ഥാന സർക്കാർ. ദേശീയ ഭിന്നശേഷി പെൻഷന്റെ കാര്യം നോക്കിയാൽ, അതും ഇതുപോലെത്തന്നെ - 1600 ൽ കേന്ദ്രവിഹിതം വെറും 500 രൂപ മാത്രം. സംസ്ഥാനം നൽകുന്നത് 1000 രൂപ.
സംസ്ഥാനത്തിന് കിട്ടാനുള്ള തുക നൽകാതെ, കേരളത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും ഈ ദേശീയ പെൻഷനുകൾ കേരളത്തിലെ ജനങ്ങൾക്ക് അനുവദിച്ചുകഴിഞ്ഞു. പുതിയ കേന്ദ്ര ഉത്തരവ് അനുസരിച്ച്, സംസ്ഥാന വിഹിതമാണ് അനുവദിച്ചത്. ഫലത്തിൽ, പെൻഷൻ തുക ഏറെക്കുറെ പൂർണമായും ജനങ്ങൾക്ക് കിട്ടി എങ്കിലും, തുച്ഛമെങ്കിലും കേന്ദ്ര വിഹിതം കുടിശികയുമായിരിക്കുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ചുരുക്കത്തിൽ, കേന്ദ്ര പെൻഷനിലെ കേന്ദ്ര സർക്കാർ വിഹിതം ഇനി ഗ്യാസ് സബ്‌സിഡി ബാങ്ക് വഴി നൽകാനുള്ള തീരുമാനം പോലെ കിട്ടാഖനിയാവുമോ എന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications