Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറയില്‍ പത്ത് വയസ്സുകാരിക്ക് പീഡനം: മുത്തച്ഛന്‍ ഒന്നാം പ്രതി !! രണ്ടാം പ്രതി മുത്തശ്ശി!!

കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്ത് വയസ്സുകാരി പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. പെണ്‍കുട്ടി വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്തതെന്ന തരത്തില്‍ ആദ്യം പോലീസ് എഴുതിത്തള്ളിയ കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പിന്നീടാണ് പുറത്ത് വന്നത്. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രം സമര്‍പ്പിച്ചു

സാധാരണ ആത്മഹത്യയെന്ന മട്ടില്‍ കേസനേഷിച്ച പോലീസ് എഴുത്തിത്തള്ളിയ കുണ്ടറ സംഭവം പെണ്‍കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തലോടെയാണ് പുനരന്വേഷിച്ച് തുടങ്ങിയത്. പെണ്‍കുട്ടിയുടെ മുത്തച്ഛനെ ഒന്നാം പ്രതിയും മുത്തശ്ശിയെ രണ്ടാം പ്രതിയുമാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

മുത്തച്ഛൻ ഒന്നാം പ്രതി

മുത്തച്ഛൻ ഒന്നാം പ്രതി

കേസ് രജിസ്റ്റര്‍ ചെയ്ത് 70 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

വിചാരണ ഉടൻ

വിചാരണ ഉടൻ

ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ആത്മഹത്യാ പ്രേരണ, എന്നിവയാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കേസിന്റെ വിചാരണ ഉടന്‍ ആരംഭിച്ചേക്കും. പ്രതികളിരുവരും ഇപ്പോള്‍ ജയിലിലാണ്.

പീഡനത്തിന് ശേഷം മരണം

പീഡനത്തിന് ശേഷം മരണം

കുണ്ടറയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. പക്ഷേ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.

മുത്തശ്ശിയുടെ അറിവോടെ

മുത്തശ്ശിയുടെ അറിവോടെ

പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച വിവാദമായതോടെ കുണ്ടറ സിഐ, എസ്‌ഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കുട്ടിയെ ഒരു വര്‍ഷത്തോളമായി മുത്തച്ഛന്‍ വിക്ടര്‍ പീഡിപ്പിക്കുകയായിരുന്നു. മുത്തശ്ശിയുടെ അറിവോടെ ആയിരുന്നു പീഡനം.

സഹകരിക്കാതെ കുടുംബം

സഹകരിക്കാതെ കുടുംബം

പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ ഉള്ളവര്‍ ആദ്യം കേസുമായി സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ പിന്നീട് അമ്മയുടെ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും നിര്‍ണായക വിവരങ്ങള്‍ പോലീസിന് കൈമാറി. മൂത്ത പെണ്‍കുട്ടിക്ക് നേരെയും ഇയാള്‍ പീഡനശ്രമം നടത്തിയിരുന്നു.

അച്ഛന്റെ മൊഴി

അച്ഛന്റെ മൊഴി

മകളെ കൊലപ്പെടുത്തിയതാണെന്ന പെണ്‍കുട്ടിയുടെ പിതാവ് ജോസിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. മാത്രമല്ല പെണ്‍കുട്ടിയുടേത് എന്ന നിലയില്‍ കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിച്ചതാണെന്നും ജോസ് ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+