നേരത്തെ കംപ്യൂട്ടറിനെ ദുര്‍ഭൂതമാക്കിയവർ ഫേസ്ബുക്കില്‍ സജീവം,വിഎസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ദുര്‍ഭൂതമായി കംപ്യൂട്ടറിനെ വിശേഷിപ്പിച്ച വി എസ് അച്യുതാനന്ദന്‍ നവമാധ്യങ്ങളുടെ ശക്തിയുടെ സാധ്യതതയും തിരിച്ചറിഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
വിഎസ് അച്യുതാനന്ദന്‍ നവമാധ്യമങ്ങളില്‍ പ്രവേശിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തിൽ തുറന്ന കത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ദുര്‍ഭൂതം
യുവാക്കള്‍ക്ക് ലഭിക്കാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ദുര്‍ദൂതമെന്നാണ് വി എസ് കംപ്യൂട്ടറുകളെ വിശേഷിപ്പിച്ചത്.
നവമാധ്യമങ്ങള്‍
ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ ശക്തിയും സാധ്യതതയും വി എസ് തിരിച്ചറിഞ്ഞത് നന്നായിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
വിമര്‍ശിച്ചത്
എണ്‍പതുകളില്‍ കംപ്യൂട്ടറുകള്‍ക്കെതിരെ സിപിഎം നടത്തിയ അടിച്ചു പൊളിക്കല്‍ സമരം മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് വിഎസിനെ വിമര്‍ശിച്ചത്.
ജോലി
എത്ര ലക്ഷം പേര്‍ക്കാണ് ഐടി മേഖലയില്‍ ഇക്കാലത്തിനുള്ളില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് വിഎസ് ഓര്‍ത്തു നോക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വസ്തുതകള്‍ അംഗീകരിക്കണം
ഇനിയെങ്കിലും വസതുതകള്‍ വിഎസ് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
വി എസിനുള്ള കത്ത്
ഫേസ്ബുക്കിലൂടെയാണ് വിഎസിനുള്ള കത്ത് മുഖ്യമന്ത്രി അയച്ചത്. കത്തിന്റെ പൂർണ രൂപം.