ദിവസേന ഒരു ലക്ഷം പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം: നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കൊവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തിയിരുന്നു. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എല്ലാ വര്ഷവും കൊവിഡ് വാക്സിനേഷന് ആവശ്യമായി വന്നേക്കാമെന്ന് യുഎഇ ആരോഗ്യ വക്താവ്
ഇതോടെ സംസ്ഥാനത്ത് പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ശാരീരിക അകലവും മാസ്ക്കും നിർബന്ധമാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെക്ടറൽ മജിസ്ട്രേറ്റുമാരാണ് ഇപ്പോൾ നിരീക്ഷണ ചുമതല നിർവഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പോലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർധിപ്പിക്കാനും മുഖ്യമന്ത്രി യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്.
കണ്ടെയിന്റ്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി പാലിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സർക്കാർ നീക്കം. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിൽ 75 ശതമാനം ആർടിപിസിആർ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കണം.
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ
പുതിയ
ഭാരവാഹികൾ
ചുമതലയേറ്റ
സാഹചര്യത്തിൽ
കൊവിഡ്
പ്രതിരോധത്തിനുള്ള
വാർഡുതല
സമിതികൾ
വാർഡ്
അംഗത്തിന്റെ
നേതൃത്വത്തിൽ
പുനഃസംഘടിപ്പിക്കണം.
ജില്ലാ
പഞ്ചായത്ത്
പ്രസിഡന്റുമാരെയും
കോവിഡ്
പ്രതിരോധത്തിന്റെ
ഭാഗമാക്കണം.
ബോധവൽക്കരണം
ശക്തമാക്കാനും
യോഗം
തീരുമാനിച്ചു.
നിയന്ത്രണങ്ങൾ
കർക്കശമാക്കുന്നുണ്ടെങ്കിലും
തൊഴിലെടുക്കുന്നതിനും
ജീവിതോപാധിയുമായി
ബന്ധപ്പെട്ട
മറ്റു
കാര്യങ്ങൾക്കും
തടസ്സമുണ്ടാകില്ല.
യോഗത്തിൽ
ആരോഗ്യമന്ത്രി
കെ
കെ
ശൈലജയും
ചീഫ്
സെക്രട്ടറി
ഡോ.
വിശ്വാസ്
മേത്ത
ഉൾപ്പെടെയുള്ള
ഉയർന്ന
ഉദ്യോഗസ്ഥരും
വിദഗ്ധ
സമിതി
അംഗങ്ങളും
പങ്കെടുത്തു.