ഉറങ്ങിയില്ല; 10 മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്തടിച്ചു, കര്‍ണപുടം പൊട്ടി; ആയ അറസ്റ്റില്‍
ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുട്ടിക്ക് നേരെ ആയയുടെ ക്രൂരത. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണ് പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ ആണ് പരിചരിക്കാനെത്തിയ സാലി ഉപദ്രവിച്ചത്. കഴിഞ്ഞ 21ന് ആണ് സംഭവം നടന്നത്.
കുട്ടി ഉറങ്ങാത്തത് കൊണ്ടാണ് ഇവര്‍ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ സാലി കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു.സാലി കുഞ്ഞിനെ അടിക്കുന്ന ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
ദൃശ്യം കണ്ടതിനെ തുടര്‍ന്ന് അന്നുതന്നെ വീട്ടുകാര്‍ സാലിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍ സാലിയുടെ അടിയില്‍ കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. ഇക്കാര്യം പിന്നീടാണ് കുട്ടിയുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ നീങ്ങിയത്.
'താൻ കോടതി വ്യവസ്ഥകൾ ലംഘിച്ചിട്ടില്ല'; ജാമ്യം തേടി പിസി; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
സാലിയുടെ അടികൊണ്ട കുട്ടിയുടെ ചെവിയില്‍നിന്ന് രക്തം വരികയായിരുന്നു. ഇതോടെ വീട്ടുകാര്‍ കുട്ടിയേയും കൊണ്ട് ചികിത്സ തേടി. ഇതിന് ശേഷം പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ കര്‍ണപുടത്തിന് പരുക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.