ക്രിസ്മസ് ബംപര്‍: 20 കോടിയില്‍ ഭാഗ്യശാലിക്ക് എത്ര കിട്ടും? ഒരു കോടിയടിച്ചാല്‍ 37 ലക്ഷം രൂപ നഷ്ടം!
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് - പുതുവത്സര ബംപറിന്റെ നറുക്കെടുപ്പ് നാളെയാണ്്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരിക്കും നറുക്കെടുപ്പ്. 55 ലക്ഷം ബംപര്‍ ടിക്കറ്റുകളാണ്് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്. ഇതില്‍ 52 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിച്ചിട്ടുണ്ട്. ശേഷിക്കുന്നവ നറുക്കെടുപ്പിന് മുന്‍പ് വിറ്റഴിക്കാം എന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് - പുതുവത്സര ബംപറിന്റെ 47 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റഴിച്ചിരുന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ 50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്്. എന്നാല്‍ ആളുകള്‍ ടിക്കറ്റ് വാങ്ങാന്‍ കൂട്ടമായെത്തിയതോടെ അഞ്ച് ലക്ഷം ടിക്കറ്റുകള്‍ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ച് വിപണിയിലിറക്കി. ആകര്‍ഷകമായ സമ്മാന ഘടനയാണ് കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ബംപര്‍ ലോട്ടറികളെ ജനപ്രിയമാക്കുന്നത്.

400 രൂപയാണ് ക്രിസ്മസ് - പുതുവത്സര ബംപറിന്റെ ടിക്കറ്റ് വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന്റെ കമ്മീഷനും കോടികളാണ്. അതിനാല്‍ തന്നെ ഫലത്തില്‍ 22 പേരെ കോടീശ്വരന്മാരാക്കുന്ന തരത്തിലാണ് ക്രിസ്മസ് - പുതുവത്സര ബംപറിന്റെ സമ്മാന ഘടന.
അതേസമയം ഒന്നാം സമ്മാനം 20 കോടി രൂപയാണെങ്കിലും ഭാഗ്യശാലിക്ക് ഈ തുക പൂര്‍ണമായും ലഭിക്കില്ല. 20 കോടി സമ്മാനത്തുകയില്‍ നിന്നും ഏജന്റ് കമ്മീഷനായി 10 ശതമാനം പോകും. അതായത് 2 കോടി രൂപ. ബാക്കി തുകയായ 18 കോടിയുടെ 30 ശമാനം ടിഡിഎസ് ആയി അടയ്ക്കണം. ഇതോടെ സമ്മാനത്തുക 12.6 കോടിയായിട്ടായിരിക്കും ഭാഗ്യശാലിക്ക് ലഭിക്കുക.
അതില്‍ നികുതി തുകയില്‍ നിന്ന് 37 ശതമാനം സര്ചാര്ജാചയ ഏകദേശം 1.99 കോടി രൂപയും ഹെല്‍ത്ത് & എജ്യുക്കേഷന്‍ സെസ് ആയ 29.59 ലക്ഷം രൂപയും കൂടി കിഴിച്ചാല്‍ 10.30 കോടി രൂപയോളമായിരിക്കും ഭാഗ്യശാലിക്ക് ലഭിക്കുക. അന്തിമ കണക്കില്‍ മാറ്റങ്ങളുണ്ടായേക്കാം. രണ്ടാം സമ്മാനമായ ഒരു കോടി രൂപയില്‍ നിന്നും ഇത്തരത്തില്‍ നിരവധി കിഴിവുകള്‍ കഴിഞ്ഞ് ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്.
30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സര്‍ചാര്‍ജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ക്ക് സര്‍ചാര്‍ജില്ല. 1 കോടി മുതല്‍ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്. നികുതിയും സര്‍ചാര്‍ജും സെസും ഏജന്റിന്റെ 10 ശതമാനം കമ്മീഷന്നും കിഴിച്ചാണ് 63 ലക്ഷം രണ്ടാം സമ്മാന ജേതാവിന് ലഭിക്കുക.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications