ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി
തിരുവനന്തപുരം; ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് പേർക്കും നേരിട്ട് പങ്കെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
മുഖ്യമന്ത്രിയും
സ്പീക്കറും
കോൺസുൽ
ജനറലിന്റെ
സഹായത്തോടെ
ഡോളർ
കടത്തിയെന്നാണ്
സ്വപ്നയുടെ
രഹസ്യ
മൊഴി.യുഎഇ
മുൻ
കോൺസുൽ
ജനറലുമായി
മുഖ്യമന്ത്രിക്ക്
അടുത്ത
ബന്ധം
ഉണ്ടെന്നും
അനധികൃതമായി
പണമിടപാട്
നടത്തിയെന്നും
സ്വപ്നയുടെ
മൊഴിയിൽ
ഉണ്ട്.
ഇടപാടുകളിലെ
കണ്ണിയാണ്
മുഖ്യമന്ത്രിയുടെ
മുൻ
പ്രിൻസിപ്പൽ
സെക്രട്ടറി
എം
ശിവശങ്കർ.സർക്കാർ
പദ്ധതിക്ക്
മറവിലും
അനധികൃത
പണമിടപാട്
നടത്തി.
ഇതിലും
ശിവശങ്കർ
കണ്ണിയായിരുന്നുവെന്നും
സ്വപ്നയുടെ
മൊഴിയിൽ
ഉണ്ട്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്സിന് സ്വീകരിക്കുന്നു
മുഖ്യമന്ത്രിക്കും
സ്പീക്കർക്കും
അറബി
അറിയില്ലായിരുന്നു.
അതുകൊണ്ട്
താനാണ്
ഇവർക്കും
കോൺസുലർ
ജനറലിനുമിടയിൽ
മധ്യസ്ഥത
വഹിച്ച്
സംസാരിച്ചത്.
പല
ഉന്നതർക്കും
കമ്മീഷൻ
കിട്ടിയുണ്ട്.
ഈ
ഇടപാടുകൾക്കെല്ലാം
താൻ
സാക്ഷിയായിരുന്നുവെന്നും
സ്വപ്നയുടെ
മൊഴിയിൽ
പറയുന്നു.
ജയിലിൽ
വച്ച്
സ്വപ്നയെ
ചോദ്യം
ചെയ്യുന്നത്
സംബന്ധിച്ച്
ജയിൽ
വകുപ്പും
കസ്റ്റംസും
തമ്മിൽ
തർക്കം
നിലനിന്നിരുന്നു.ഇതുമായി
ബന്ധപ്പെട്ട
ഹർജി
ഹൈക്കോടതിയിൽ
നിലനിൽക്കുന്നുണഅട്.
ഈ
ഹർജിയുടെ
ഭാഗമായിട്ടാണ്
നിലവിൽ
കസ്റ്റംസ്
സത്യവാങ്മൂലം
സമർപ്പിച്ചത്.
അതേസമയം
സ്വപ്നയുടെ
പുതിയ
മൊഴി
സംസ്ഥാന
രാഷ്ട്രീയത്തിൽ
പുതിയ
വിവാദങ്ങൾക്ക്
വഴിയൊരുക്കും.
Recommended Video
പിസി ജോര്‍ജിന് ഇത്തവണ കാലിടറും; പൂഞ്ഞാറിലും കോട്ടയത്തും വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, തര്‍ക്കവും
ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍