ജനാധിപത്യ-മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്‌ടം; എംപി വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം;
ജനാധിപത്യ-മതേതര
പ്രസ്ഥാനങ്ങൾക്ക്
കനത്ത
നഷ്‌ടമാണ്
എം
പി
വീരേന്ദ്രകുമാറിന്റെ
വേർപാടെന്ന്
മുഖ്യമന്ത്രി
പിണറായി
വിജയൻ.
ജനങ്ങളെ
ഭിന്നിപ്പിക്കുകയും
രാജ്യത്തിന്റെ
ഐക്യം
തകർക്കുകയും
ചെയ്യുന്ന
വർഗീയതയ്‌ക്കെതിരെ
അവസാന
നിമിഷംവരെ
അചഞ്ചലമായി
പോരാടിയ
നേതാവായിരുന്നു.
അദ്ദേഹവുമായി
പതിറ്റാണ്ടുകളുടെ
വ്യക്തിബന്ധമുണ്ട്.ഒരു
ഘട്ടത്തിൽ
രാഷ്‌ട്രീയമായി
ഭിന്നചേരിയിൽ
ആയിരുന്നപ്പോഴും
വ്യക്തിബന്ധം
കാത്തുസൂക്ഷിച്ചുവെന്നും
മുഖ്യമന്ത്രി
പറഞ്ഞു.
അദ്ദേഹത്തിന്റെ
ഫേസ്ബുക്ക്
കുറിപ്പ്
വായിക്കാം
ജനാധിപത്യ- മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്‌ടമാണ് ശ്രീ എം പി വീരേന്ദ്രകുമാറിന്റെ വേർപാട്. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് വീരേന്ദ്രകുമാർ. അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധമുണ്ട്. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ചായിരുന്നു. ഒരു ഘട്ടത്തിൽ രാഷ്‌ട്രീയമായി ഭിന്നചേരിയിൽ ആയിരുന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു.
മാധ്യമരംഗത്തും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. മാധ്യമസ്വാതന്ത്ര്യത്തിനായി വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് മുറുകെ പിടിച്ചു. പ്രതിഭാശാലിയായ എഴുത്തുകാരനും മികച്ച പ്രഭാഷകനുമായിരുന്നു. ഏത് പ്രശ്‌നവും ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്ന നേതാവായിരുന്നു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെയും എം പിമാരുടെയും സംയുക്തയോഗത്തിൽ പങ്കെടുത്ത് വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു.
Recommended Video
ജനങ്ങളെ
ഭിന്നിപ്പിക്കുകയും
രാജ്യത്തിന്റെ
ഐക്യം
തകർക്കുകയും
ചെയ്യുന്ന
വർഗീയതയ്‌ക്കെതിരെ
അവസാന
നിമിഷംവരെ
അചഞ്ചലമായി
പോരാടിയ
നേതാവായിരുന്നു.
വികസനത്തിനായി
നിലകൊണ്ടപ്പോഴും
പ്രകൃതിയെ
സംരക്ഷിക്കാനുള്ള
പോരാട്ടത്തിന്റെ
മുൻനിരയിൽ
അദ്ദേഹമുണ്ടായിരുന്നു.
ആ
വേർപാടിൽ
അദ്ദേഹത്തിൻറെ
ബന്ധുക്കൾക്കും
സഹപ്രവർത്തകർക്കും
ഉള്ള
തീവ്രമായ
ദുഃഖത്തിൽ
പങ്കുചേരുന്നു.
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു; മരണസംഖ്യ 8 ആയി
ലോകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം 9; കണക്കുകള്‍ ഇങ്ങനെ;ആശങ്ക
അന്നേ ചെയ്യേണ്ടതായിരുന്നു, ആശുപത്രിയില്‍ സംഭവിച്ചത്....ഉത്രയുടെ സഹോദരന്‍ പറയുന്നു, പാമ്പിനെ കൈമാറ്റം