സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രിയും ഭാര്യയും ദുബായിലേക്ക്; റിയാസും വീണയും വിദേശത്ത്
തിരുവനന്തപുരം: വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് യാത്ര തിരിച്ചു. 16 ദിവസത്തെ സന്ദർശനത്തിനാണ് മുഖ്യമന്ത്രി ദുബായിലേക്ക് പോകുന്നത്. ഭാര്യ കമലയും കൊച്ചുമകനും അദ്ദേഹത്തിന് ഒപ്പം ഉണ്ട്. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് ദുബായിലേക്ക് പോകുന്നത്.
മകനേയും കുടുംബത്തേയും അദ്ദേഹം സന്ദർശിക്കും. ദുബായ് സന്ദർശനത്തിന് പുറമെ ഇന്ത്യോനേഷയിലും സിംഗപ്പൂരിലും മുഖ്യമന്ത്രി സന്ദർശനം നടത്തുമെന്നാണ് വിവരം. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിയും ഭാര്യുയും കൊച്ചുമകനും പുറപ്പെട്ടത്. ഇന്നലെയാണ് മുഖ്യമന്ത്രിക്ക് യാത്രയ്ക്ക് അനുമതി ലഭിച്ചത്.

അതേ സമയം മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പ് ദുബായിലേക്ക് പുറപ്പെട്ടു. ദുബായിക്ക് പുറമെ ഇന്ത്യോനേഷയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിന് യാത്രയക്കുള്ള അനുമതി. ഔദ്യോഗിക ആവശ്യത്തിന് വിദേശത്തേക്ക് പോകുന്ന സമയം സാധാരണ സർക്കാർ തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ് .
സ്വകാര്യ സന്ദർശനം ആയതിനാൽ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് അറിയിപ്പൊന്നും പുറത്ത് വന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതു പരിപാടികൽ മാറ്റിവെച്ചാണ് യാത്ര. ഓഫീസിൽ കുറച്ച് ദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങൾ നൽകിയിരുന്നു.
അതേ സമയം മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും വീണയ്ക്കും ആശ്വാസമാകുന്ന വിധി കുറച്ച് മുൻപാണ് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും അടക്കം ഏഴ് പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
ഹർജി നിരസിക്കുന്നുവെന്ന് കോടി പറയുകയായിരുന്നു. ആദ്യം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ ആവശ്യത്തിൽ നിന്ന് മാറി കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മാത്യു കുഴൽനാടൻ വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
സി എം ആർ എൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് മാത്യു കുഴൽനാടൻ ആരോപിച്ചത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവ് ഹാജരാക്കാൻ മാത്യു കുഴൽനാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ അഞ്ച് രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ നൽകിയിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications