നിയന്ത്രണങ്ങള്‍ രോഗവ്യാപനം കുറയ്ക്കാന്‍ സഹായിച്ചു; അയവ് വരുത്താന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നും എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്താന്‍ സമയമായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക്ഡൗണും ട്രിപ്പിള്‍ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയതോടെ കോവിഡ് രോഗവ്യാപനത്തില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കില്‍ മാത്രമേ ലോക്ക്ഡൗണില്‍ ഇളവ് എന്ന കാര്യത്തില്‍ ആലോചിക്കാന്‍ കഴിയൂ.
കോൺഗ്രസ് 4 പതിറ്റാണ്ടപ്പുറത്ത് ചെയ്ത വിപ്ലവം..ഇനി സിപിഎം അയിത്തം മാറ്റേണ്ടത് പിബിയിൽ ;രാഹുൽ
തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നുദിവസമായി 26.03 ശതമാനമാണ് ടിപിആര്‍ റേറ്റ്. എറണാകുളത്ത് 23.02ഉം തൃശൂരില്‍ 26.04ഉം മലപ്പുറത്ത് 33.03 ശതമാനവുമാണ് മൂന്നുദിവസത്തെ ശരാശരി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നുദിവസമായി 24.5 ശതമാനമാണ്. ഇന്ന് സംസ്ഥാന ശരാശരി 23.29 ആയിട്ടുണ്ട്.
വകുപ്പ് വിഭജനത്തിലും സിപിഎമ്മിന്റെ 'ഞെട്ടിക്കല്‍' തുടര്‍ന്നു... പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെ
സ്ഥിരീകരിച്ച
കേസുകളുടെയും
ടെസ്റ്റ്
പോസിറ്റിവിറ്റി
നിരക്കിന്റെയും
ആഴ്ചവെച്ചുള്ള
കണക്കെടുത്താല്‍
രോഗവ്യാപനം
ഗണ്യമായി
കുറഞ്ഞുവരികയാണ്.
ഏപ്രില്‍
14
മുതല്‍
20
വരെയുള്ള
ആഴ്ചയില്‍
ആകെ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടത്
92,248
കേസുകളായിരുന്നു.
ആ
ആഴ്ചയിലെ
ടിപിആര്‍
15.5
ശതമാനം.
ടിപിആറിലെ
വളര്‍ച്ചാനിരക്ക്
തൊട്ടുമുമ്പത്തെ
ആഴ്ചയേക്കാള്‍
69.2
ശതമാനമായിരുന്നു.
കേസുകളുടെ
എണ്ണത്തില്‍
134.7
ശതമാനം
വര്‍ധനയാണുണ്ടായത്.
28
മുതല്‍
മെയ്
നാലുവരെയുള്ള
ആഴ്ചയിലെ
കേസുകളുടെ
എണ്ണം
2,41,615.
ടിപിആര്‍
25.79.
ടിപിആറിലെ
വര്‍ധന
21.23
ശതമാനം.
കേസുകളുടെ
എണ്ണത്തിലെ
വര്‍ധന
28.71
ശതമാനം.
വിഡി സതീശന് ലഭിച്ചത് രണ്ട് വോട്ട് മാത്രം; 19 പേരും ചെന്നിത്തലയോടൊപ്പം,തലമുറ മാറ്റമില്ലാതെ കോണ്‍ഗ്രസ്
Recommended Video
ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകള്‍ 2,33,301. ആഴ്ചയിലെ ടിപിആര്‍ 26.44 ശതമാനം. മുന്‍ ആഴ്ചയില്‍നിന്ന് ടിപിആര്‍ വര്‍ധനയില്‍ -3.15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കേസുകളുടെ എണ്ണത്തില്‍ 12.1 ശതമാനം കുറവും രേഖപ്പെടുത്തി. അതായത് കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു- മുഖ്യമന്ത്രി വ്യക്തമാക്കി.