ആര്‍ക്കും വഴിവിട്ട സഹായമില്ല; നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല, ഫോണ്‍ ചെയ്തത് യാത്രക്കിടെ
നിസാം ഫോണ്‍ ഉപയോഗിച്ചത് യാത്രക്കിടയിലായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും സംഭവത്തിന് ഉത്തരവാദികളായവരെ സസ്പെന്റ് ചെയ്തിട്ടുമുണ്ട്.
തിരുവനന്തപുരം: വ്യവസായി മുഹമ്മദ് നിസാംജയിലിനുള്ളില് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കൊലക്കേസ് പ്രതിക്ക് സര്‍ക്കാര്‍ വഴിവിട്ട സൗകര്യങ്ങള്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നിസാം ഫോണ്‍ ഉപയോഗിച്ചത് യാത്രക്കിടയിലായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുകയും സംഭവത്തിന് ഉത്തരവാദികളായവരെ സസ്പെന്റ് ചെയ്തിട്ടുമുണ്ട്. നിസാം മാധ്യമങ്ങളോട് ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സബ്മിഷന്
നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് വിഷയം സബ്മിഷനായി ഉന്നയിച്ചത്. ഇതിനുള്ള മറുപടിയായിരുന്നു പിണരായി വിജയന്റേത്.

ജയിലില്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസാമിന് സര്‍വ്വ സ്വാതന്ത്ര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആരോപിച്ചു.

ഭീഷണി
നിസാമിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകുന്ന വഴി ഫോണില്‍ പലരെയും വിളിക്കുന്നു. സഹോദരന്മാരെ ഭീഷണിപ്പെടുത്തുന്നു. ഇത് വലിയ നിയമതകര്ച്ച തിരിച്ചടിയാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.

ഒമ്പതായി
മൂന്ന് പോലീസുകാര്‍ കൂടി സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ നിഷാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്ന പോലീസുകാരുടെ എണ്ണം ഒമ്പതായി. ഒരു കേസില്‍ ഇത്ര പേര് സസ്പെന്‍ഡ് ചെയ്യപ്പെടുന്നത് ആദ്യമാണ്.

കേസെടുത്തു
തടവില്‍ കഴിയുമ്പോഴും നിഷാം ഫോണ്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് കേസെടുത്തിട്ടുണ്ട്.
-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications