സോളാർ പീഡനക്കേസ്: കെസി വേണുഗാപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ കൈമാറി പരാതിക്കാരി
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ കോൺഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാലിനെതിരെയായ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി. പീഡനത്തിനിരയായതിന് താൻ ശേഷം ചികിത്സ തേടിയതിന്റെ ആശുപത്രി രേഖകൾക്കൊപ്പം ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുമാണ് കൈമാറിയിട്ടുള്ളത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന് നല്‍കാതിരുന്ന തെളിവുകളാണ് സിബിഐയ്ക്ക് ഇപ്പോൾ കൈമാറിയിരിക്കുന്നത്.
എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ്ഗോപി; വിവാദ സംഭവം തൃശ്ശൂരിലെ പൂത്തുരിൽ
2012 മെയ് മാസത്തിൽ അന്ന് മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്ന റോസ് ഹൗസില്‍ വച്ച് കെസി വേണുഗോപാല്‍ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ കഴിഞ്ഞ ദിവസമായി സിബിഐ മൊഴി രേഖപ്പെടുത്തി വരികയാണ്. ഇത് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി ഡിജിറ്റൽ തെളിവുകളാണ് ഇതോടെ നൽകിയിട്ടുള്ളത്.
സംഭവത്തിന്റെ ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് നേരത്തെ തന്നെ പരാതിക്കാരി വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇവ അന്വേഷണ ഏജൻസിക്ക് കൈമാറുന്നത് ഇപ്പോൾ മാത്രമാണ്. സോളാർ പീഡനക്കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷമാണ് ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടുള്ളത്.
ടൂറിസം പദ്ധതിക്ക് സഹായം തേടി മന്ത്രിയെ കാണാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വേണുഗോപാല്‍ തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയെ പിന്തുണയ്ക്കുന്ന തെളിവുകളാണ് സിബിഐക്ക് കൈമാറിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ഈ തെളിവുകളുടെ പരിശോധിച്ച ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്കെതിരായ കേസിലും സിബിഐ വിവരം ശേഖരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
കേസിൽ മൊഴി നല്‍കുന്നതിനായി നേരത്തെ പരാതിക്കാരി ഹാജരായപ്പോള്‍ പീഡനത്തിന്റെ ദൃശ്യങ്ങളും ടെലിഫോണ്‍ സംഭാഷണങ്ങളും ചികിത്സ രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കൈമാറിയെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിബിഐയുടെ അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി രണ്‍ധീര്‍ സിങ്ങ് ഷഖാവത്തിനാണ് പരാതിക്കാരി രേഖകള്‍ നല്‍കിയത്.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
Recommended Video
കേസ് അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്നും മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയോട് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു. യുവതിയുടെ പരാതിയില്‍ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടി, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് എതിരെയാണ് സിബിഐ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.
മലയാളി സിനിമാ താരങ്ങളെ ആദരിച്ച് യുഎഇ: പൃഥ്വിരാജ് സുകുമാരന് ഗോൾഡൻ വിസ,ദുബായിലെത്തി സ്വീകരിച്ച് താരം