ശബരിമല വിവാദം കൊടുമ്പിരി കൊള്ളുന്നു.. തലസ്ഥാനത്ത് വ്യാപക സംഘർഷം.. ആറ്റിങ്ങലിലും സംഘർഷം ആളിപ്പടർന്നു
Recommended Video

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് ഇന്നലെ ബി.ജെ.പി -സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. പ്രതിഷേധം പലയിടത്തും സംഘർഷത്തിലും അക്രമത്തിലും ചിലയിടത്ത് ലാത്തിച്ചാർജിലും കലാശിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമടക്കം നിരവധിപേർക്ക് പരിക്കേറ്റു. പലയിടത്തും കെ.എസ്.ആർ.ടി.സി ബസുകൾ തകർത്തു. ബി.ജെ.പി, ശബരിമല കർമ്മസമിതി, സേവാഭാരതി അടക്കമുള്ള സംഘടനകളാണ് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്.
ഏറ്റവുമധികം സംഘർഷമുണ്ടായ സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി പ്രവർത്തകരും സി.പി.എമ്മുകാരും ഏറ്റുമുട്ടി ഇരുവിഭാഗവും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ പരസ്‌പരം പ്രകോപനരമായ പോർവിളികളോടെ സെക്രട്ടറിയേറ്റിന് ഇരുവശത്തും നിലയുറപ്പിച്ചതോടെ ഏഴ് മണിക്കൂറോളം ഭരണസിരാകേന്ദ്രത്തിന് മുന്നിലും സമീപത്തും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു. ഫ്ളക്സ് ബോർഡുകൾ തകർത്തും പരസ‌്പരം കല്ലെറിഞ്ഞും പ്രവർത്തകർ സംഘർഷത്തിന് കോപ്പുകൂട്ടി.

ആറ്റിങ്ങലിലും സംഘർഷം ആളിപ്പടർന്നു
ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ സ്റ്റേഷനു സമീപത്തു വച്ച് കെ.എസ്.ആർ.ടി.സി ബസ്സിനെ ആക്രമിക്കാൻ ശ്രമിച്ച സമരക്കാർക്കു നേരേ പൊലീസ് ലാത്തി വീശിയത് സംഘർഷത്തിൽ കലാശിച്ചു.
നിരവധി പ്രവർത്തകർക്ക് പൊലീസിന്റെ മർദ്ദനം എറ്റു. ഒരു പൊലീസുകാരനും പരിക്കേറ്റു. പരിക്കേറ്റ സമരക്കാരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ സ്റ്റേഷനിലെ പൊലീസുകാരനായ ശ്രീജനാണ് കല്ലേറിൽ പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വെള്ളനാട്ട് ഇന്നലെ രാവിലെ 11.30 ഓടെ കർമ്മ സമിതി പ്രവർത്തകർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നു പ്രതിഷേധ പ്രകടനം ആരംഭിച്ചു. തുടക്കം മുതൽ അക്രമാസക്തരായ പ്രവർത്തകർ റോഡിന് ഇരു വശങ്ങളിലും സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെയും ദേശീയ പണിമുടക്കിന്റെയും പ്രചാരണ ബോർഡുകൾ തകർത്തു.
തുടർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയ പ്രവർത്തകർ അവിടെ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും തകർത്തു. ഇത് തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്യനാട് പൊലീസ് സ്റ്റേഷനിലെ റാഫി എന്ന പൊലീസുകാരനെ സംഘം മർദ്ദിച്ചു. പരിക്കേറ്റ ഇയാളെ ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. അരമണിക്കൂർ ഡിപ്പോ ഉപരോധം കഴിഞ്ഞ് വെള്ളനാട് ജംഗ്ഷനിൽ എത്തിയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധം കഴിഞ്ഞ ശേഷം സംഘടിതരായി എത്തിയ കുറച്ചു പ്രവർത്തകർ വെള്ളനാട് ജംഗ്ഷന് സമീപത്തെ സി.പി.എം ഓഫീസ് അടിച്ചു തകർത്തു.
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ ആലുംമൂട് ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിട്ടും ഇവർ പിരിഞ്ഞുപോകാത്തതോടെ ലാത്തിച്ചാർജ് നടത്തി. ലാത്തിച്ചാർജിൽ 12 പേർക്ക് പരിക്കേറ്റു. പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നെന്ന് പ്രവർത്തകർ പറഞ്ഞു. ബി.ജെ.പി നേതാക്കളായ സി.പി. ശശി, എൻ.പി. ഹരി, മഞ്ചത്തല സുരേഷ്, നഗരസഭ കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ, ഹരികുമാർ, കൂട്ടപ്പന മഹേഷ് എന്നിവർക്ക് സാരമായി പരിക്കേറ്റു. എൻ.പി. ഹരിയുടെ തലയ്‌ക്കും കാലിനും കൈകൾക്കും ശശിയുടെ തലയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications