കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിറ്റിങ് എംപിമാരും എംഎല്‍എമാരും മത്സരിക്കുന്ന കാര്യത്തിലടക്കം നാളെയോടെ വ്യക്തത വരുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
വടകരിയില്‍ ആര്‍എംപിയുമായി ഔദ്യോഗിക ചര്‍ച്ചയൊന്നും ഇതുവരെ നടന്നിട്ടില്ല. ഇടുക്കിയില്‍ പിജെ ജോസഫിനെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും രമേശ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, കെപി അനില്‍കുമാര്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പീഡനേക്കേസ് ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണ്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നാണ് രമേശ് ചെന്നിത്തലക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത കെപിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. കോൺഗ്രസിന്‍റെ സീറ്റുകൾ പ്രത്യേകിച്ച് സിറ്റിംഗ് സീറ്റുകൾ മറ്റാര്‍ക്കും വിട്ട് കൊടുക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമെന്നാണ് സൂചന.