'കോൺഗ്രസിന്റെ മോശം കാലം കഴിഞ്ഞു, വരാനിരിക്കുന്നത് നല്ല നാളുകൾ': കെ സി വേണുഗോപാൽ
സുൽത്താൻബത്തേരി: രാജ്യത്ത് വരാനിക്കുന്നത് കോൺഗ്രസിന്റെ നാളുകളാണ് എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ മോശം കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻബത്തേരി സപ്ത റിസോർട്ടിൽ നടക്കുന്ന കെ പി സി സി ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സി വേണു ഗോപാൽ.
കോൺഗ്രസുകാരെല്ലാം നല്ലവരാണ്, പക്ഷേ തമ്മിലടി അവർ വിടുന്നില്ല എന്ന് പൊതുജനം പറയുന്ന സാഹചര്യത്തിലേക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ല. കേരളത്തെ സംരക്ഷിക്കണം. 2026 ൽ യു ഡി എഫ് സർക്കാർ, 2025 ൽ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കണം എന്ന ലക്ഷ്യത്തിനായാണ് ഇന്ന് ഇവിടെ കൂടിയത്. വരാനിരിക്കുന്ന കോൺഗ്രസിന്റെ നല്ലനാളുകൾ കേരളത്തിലേക്കും വരുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ വിജയങ്ങൾ കൂടി ചർച്ച ചെയ്യണമെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടിയുടെ വിജയങ്ങൾ കൂടി ചർച്ച ചെയ്യണം. ആ വിജയത്തിന്റെ രാഷ്ട്രീയം ചർച്ചയാകണം. കേരളത്തിൽ രണ്ട് സീറ്റിൽ തോറ്റതും ചർച്ച ചെയ്യണം ഓരോ മാസവും ചെയ്യേണ്ട മാർഗ രേഖകൾ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി വിട്ടുപോയവരെ ജനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൈകാര്യം ചെയ്തു. ഏതുവിധേയനയും രാജ്യത്തെ ജനാധിപത്യം നിലനിർത്തണം. ഭരണഘടന എന്ന ആത്മാവിനെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കാൻ പാടില്ല, മരണം വരെയായാലും ആ പോരാട്ടതത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടുപോവില്ല എന്ന് കോൺഗ്രസ് നിശ്ചയദാർഡ്യത്തോടെ പ്രഖ്യാപിച്ചു. അതിന് കോൺഗ്രസ് ഒരുപാട് വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിലെ സർക്കാർ ജനങ്ങളിൽ നിന്ന് അകന്നുപോയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മാലിന്യത്തിന്റെ ഉത്തരവാദി ആരാണെന്ന് കോർപ്പറേഷനും റെയിൽവേയും തർക്കിക്കുകയാണ്. ജനപക്ഷത്ത് നിന്ന് കോൺഗ്രസ് പോരാട്ടം നയിക്കണം. കേരളത്തിൽ ബി ജെ പി വളർച്ച ഉണ്ടാക്കി എന്നൊന്നും കരുതേണ്ട. ഇതൊരു താത്ക്കാലിക. പ്രതിഭാസമാണ്. അത് മാറ്റണ അദ്ദേഹം പറയുന്നു.
ഭീതിജനകമായ സാഹചര്യത്തിൽ നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കോൺഗ്രസിനെ ഉന്നം വെച്ചായിരുന്നു തിരഞ്ഞെടുപ്പ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും അവർക്കൊപ്പമായിരുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications