പുതിയ മദ്യശാലകള്‍ തുറക്കുന്നതില്‍ നിന്ന് പിന്മാറണം; ഇത് പ്രകടന പത്രികയെ തകിടം മറിക്കുന്നത്: സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്ത് 175 മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മദ്യശാലകള്‍ക്കു മുന്നിലെ തിരക്ക് കുറക്കാനെന്ന പേരില്‍ പുതിയ മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണെന്നും കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള ഈ സമൂഹദ്രേഹ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സുധീരന് പറഞ്ഞു.

സംസ്ഥാനത്തിന്റെ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹാരംമുണ്ടാക്കുന്നതിനേക്കാളും സര്‍ക്കാര്‍ പരിഗണന നല്‍കുന്നത് മദ്യത്തിനാണെന്നും ഈ നടപടികളെല്ലാം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47-ന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതാണ് ഈ പദ്ധതിയെന്നും, മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടു വരികയെന്നതാണ് മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്താന ലക്ഷ്യത്തിന് ഇത് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് സര്‍ക്കാര്‍ പുതുതായി 175 മദ്യശാലകള്‍ കൂടി തുറക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മദ്യ വില്പന ശാലയിലെ തിരക്ക് നിയനത്രിക്കാനായി വാക്ക് ഇന്‍ മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്പനശാല എന്ന അനുപാതത്തിലാണ് നിലവില്‍ കേരളത്തില്‍ മദ്യശാലകള്‍ പ്രവര്ത്തിക്കുന്നകതെന്നും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇത് കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മദ്യ വില്പന ശാലകളിലെ ക്യൂ പൊതുജനങ്ങള്ര്ര് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സഞ്ചാര സ്വാതന്ത്രത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മദ്യ ശാലകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് അറിയിച്ചത്.
സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്പനശാലകള് പ്രവര്‍ത്തിക്കേണ്ടതെന്നും, സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന രീതിയിലുള്ള പരാതികള്‍ നിരവധിയായി എത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ച് ഇന്നലെ പറഞ്ഞിരുന്നു. ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റുകയായിരുന്നു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്











Click it and Unblock the Notifications