Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിക്കെതിരെ എ വിജയരാഘവന്റെ പരാമർശം; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പിക്കെതിരെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ വിവാദ പരാമർശത്തിന് പിന്നാല വിമർശനം ശക്തമാകുന്നു. വിജയ രാഘലന്റെ പരാമർശനത്തിനെതിരെ കെ സി വേണുഗോാപാൽ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ തുടങ്ങിയ നേതാക്കൾ രംഗത്ത് വന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയിച്ചത് വർഗീയ വോട്ടുകൾ നേടിയാണ് എന്ന് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ പറയാൻ വിജയരാഘവന് ലജ്ജയില്ലേയെന്ന് കെ സുധാകരൻ ചോദിച്ചു. സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്റേതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

cpm vijaya

വിജയരാഘവൻ വർഗീയ രാഘവനായി മാറിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരെ സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്റേതെന്നും ഇതേ നിലപാട് തന്നെയാണോ സി പി എമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഇത് ബി ജെ പി യെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്. അവരുമായുള്ള ഡീലിന്റെ ഭാഗമായുള്ള വ്യക്തിപരമായി ആക്രമിക്കാമനുള്ള ക്വട്ടേഷൻ ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

വിജയരാഘവൻ പച്ചയ്ക്ക് വർഗീയത പറയുകയാണ് എന്നാണ് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വിജയരാഘവന്റേത് ക്രൂരമായ പരാമർശമാണ്. ബി ജെ പി ഉത്തരേന്ത്യയിൽ‌ ചെയ്യുന്നതാണ് സി പി എം കേരളജത്തിൽ ചെയ്യുന്നത്. ഭൂരിപക്ഷ വർഗീയത പരത്തുന്നത് സി പി എമ്മിന്റെ അടിത്തറ ഇളക്കും. സി പി എം വർഗീയതയെ താലോലിക്കുന്നത് ശരിയല്ല.

ഡൽഹിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കും. ഇവിടെ വന്ന് കുറ്റം പറയുകയാണ്. വോട്ട് ചോരുന്നു എന്ന ആധി സി പി എമ്മിനുണ്ട്. വർഗീയത പച്ചയ്ക്കാണ് പറയുന്നത്. ഇത് കേരളമാണ് എന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക., കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രിയങ്ക ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് എന്ന് പറയാൻ വിജയരാഘവനെ കഴിയൂ എന്നും സംഘപരിവാർ അജണ്ട സി പിഎം കേരളത്തിൽ നടപ്പാക്കുകയാണെന്നും സതീശൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+