'നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, ഏത് സമയത്തും കുഞ്ഞാക്കെയന്ന് വിളിച്ച് ഓടി ചെല്ലാമായിരുന്നു'; രമ്യ ഹരിദാസ്
മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് രമ്യ ഹരിദാസ് എംപി. നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെയാണ്. ഏത് സമയത്തും കുഞ്ഞാക്ക എന്ന് വിളിച്ച് ഓടിക്കയറി വരാൻ സാധിക്കുന്ന വീടായിരുന്നു ആര്യാടൻ മുഹമ്മദിന്റേത്. ജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും നമ്മളൊക്കെ മാതൃകയാക്കേണ്ട വ്യക്തിയാണദ്ദേഹമെന്നും രമ്യ പറഞ്ഞു.

'നിലംബൂരിൽ ഒരുപാട് കാലം നിന്നയാളാണ് ഞാൻ. എന്നെ സംബന്ധിച്ച് ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിച്ച വ്യക്തിയാണ്. ജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും നമ്മളൊക്കെ മാതൃകയാക്കേണ്ട ആളാണ് അദ്ദേഹം. പ്രവർത്തകനായാലും നേതാവായാലും പേരെടുത്ത് വിളിച്ച് സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം.
എംപിയായതിന് ശേഷം ബഡ്ജറ്റിന് രണ്ട് ദിവസം മുൻപേ വരുന്ന കോൾ ആരതാണെന്ന് ചോദിച്ചാൽ അത് ആര്യാടൻ സാറിന്റേതാണ്. ബഡ്ജറ്റിന്റെ വിവരങ്ങൾ പെട്ടെന്ന് എത്തിക്കാമോയെന്ന് അദ്ദേഹം ചോദിക്കും. അതിൽ നിന്ന് തന്നെ ഈ രാജ്യത്തിനെ കുറിച്ചും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ചുമെല്ലാം കൃത്യമായി വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്ന മറ്റൊരു പൊതുപ്രവർത്തകനെ നമ്മുക്ക് കാണാൻ സാധിക്കില്ല', രമ്യ പറഞ്ഞു.
കോൺഗ്രസിലെ മതേതരവാദിയാണ് ആര്യാടൻ മുഹമ്മദെന്ന് സ്പീക്കർ എഎൻ ഷംസീർ പ്രതികരിച്ചു. ജനകീയനായ ഒരു നേതാവിനേയാണ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നതെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം
'ഹലോ., ഷെമീര്‍... എന്ന വിളി ഇനിയില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച പാര്‍ലമെന്റേറിയനും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. എന്നോട് വ്യക്തിപരമായി വലിയ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നെ ഷെമീര്‍ എന്നാണ് വിളിക്കുക. ആദ്യം രണ്ടുതവണ എന്റെ പേര് ഷംസീറാണെന്ന് തിരുത്തിയെങ്കിലും പിന്നെയും നിറഞ്ഞ സ്‌നേഹത്തോടെ ഷെമീര്‍ എന്ന വിളി ആവര്‍ത്തിച്ചപ്പോള്‍ തിരുത്താന്‍ പോയില്ല. റെയില്‍വെ സ്‌റ്റേഷനുകളിലും എം എല്‍ എ ഹോസ്റ്റലിലും മറ്റും കാണുമ്പോള്‍ വലിയ അടുപ്പത്തോടെ ചേര്‍ത്ത് പിടിച്ച് സംസാരിക്കുമ്പോള്‍ ഷെമീര്‍ വിളി മാറുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. എപ്പോഴും അതു തന്നെയായിരുന്നു എന്റേതായി അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞ പേര്.
ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസിലെ മതേതര വാദിയായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലെത്തിയ അദ്ദേഹം ശ്രദ്ധേയനായ നിസമസഭാ സാമാജികനായിരുന്നു. 1980ല്‍ തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും, കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത് പലപ്പോഴും സംഭാഷണവേളകളില്‍ അദ്ദേഹം വിഷയമാക്കി.
ജനകീയനായ ഒരു നേതാവിനേയാണ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കാളിയാവുന്നു'.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications