പോര് മുറുകുന്നു, തരൂരിന് പാരവെച്ച് എ,ഐ ഗ്രൂപ്പുകൾ; പത്രികയിൽ ഒപ്പിട്ട് ശബരീനാഥും എംകെ രാഘവനും?
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും.ഉച്ചയോടെയായിരിക്കും അദ്ദേഹം പത്രിക നൽകുക. മത്സരിച്ചാൽ തരൂരിന് എത്രമാത്രം പിന്തുണ ലഭിക്കുമെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.
തനിക്ക് വലിയ പിന്തുണ ലഭിക്കുന്നണ്ടെന്ന് തരൂർ അവകാശപ്പെടുമ്പോഴും സ്വന്തം സംസ്ഥാനമായ കേരളത്തിൽ നിന്നടക്കം തരൂരിനെതിരെ ചരടുവലികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ തുടക്കം മുതൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു.പ്രതിപക്ഷ നേതാവായ വിഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവരായിരുന്നു സ്ഥാനാർത്ഥിത്വത്തെ എതിർത്തത്. ഗാന്ധി കുടുംബം പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയ്ക്കാവും തങ്ങളുടെ പിന്തുണ എന്നതായിരുന്നു നേതാക്കളിൽ പലരും വ്യക്തമാക്കിയത്.

എന്നാൽ മത്സരം മുറുകവെ കേരളത്തിൽ നിന്നുള്ള ചിലർ ശശി തരൂരിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. തരൂരിനായുള്ള പത്രികയിൽ ചില നേതാക്കൾ ഒപ്പിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതോടെ നേതാക്കൾക്കെതിരെ ഗ്രൂപ്പ് നേതൃത്വവും രംഗത്തെത്തി കഴിഞ്ഞു.തരൂരിനെ പരസ്യമായി പിന്തുണയ്ക്കേണ്ടതില്ലെന്നതാണ് ഗ്രൂപ്പ് നേതാക്കൾ നൽകുന്ന നിർദ്ദേശം.

328 പേർക്കാണ് വോട്ട് ചെയ്യാനുള്ള അധികാരമുള്ളത്. തരൂരിനുള്ള ഒരു സെറ്റ് പത്രികയിൽ ഒപ്പ് വെക്കേണ്ടത് 10 കെ പി സി അംഗങ്ങളാണ്. എന്നാൽ ഇടപെടരുതെന്നാണ് ഗ്രൂപ്പുകൾ നൽകുന്ന മുന്നറിയിപ്പ്. അതേസമയം ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി ചിലർ പത്രികയിൽ ഒപ്പിട്ടതായി വാർത്തകൾ ഉണ്ട്. എംകെ രാഘവൻ എംപി, എ ഗ്രൂപ്പ് നേതാക്കളായ തമ്പാനൂർ രവി, കെസി അബു എന്നിവരാണ് പത്രികയിൽ ഒപ്പിട്ടതെന്നാണ് സൂചന. ജിഎസ് ബാബു മാത്യു കുഴൽനാടൻ, യുവ നേതാവ് ശബരീനാഥ് എന്നിവരും തരൂരിന് അുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം നേതാക്കൾ തരൂരിന് പിന്തുണ പ്രഖ്യാപിച്ചാൽ തന്നെ അത് വോട്ടായി മാറണമെന്ന് നിർബന്ധമില്ലെന്നാണ് മുതിർന്ന നേതാക്കളിൽ ചിലരുടെ പ്രതികരണം.അതിനിടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാൻ പരമാവധി ശ്രമങ്ങൾ ഉണ്ടെന്നാണ് മുതിർന്ന നേതാക്കൾ സൂചിപ്പിക്കുന്നത്. ശശി തരൂർ മത്സരത്തിൽ നിന്നും പിൻമാറിയാൽ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കിയേക്കും. നേരത്തേ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് തരൂരിന് ഉറപ്പ് ലഭിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമാണ് ഇന്ന്. നിലവിൽ തരൂരിനെ കൂടാതെ മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിംഗ്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക് എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. ഇന്ന് വൈകീട്ടോടെ അന്തിമ ചിത്രം തെളിയും. ഖാർഗെയ്ക്ക് ഹൈക്കമാന്റിന്റെ പിന്തുണയുണ്ട്. മുകുൾ വാസ്നിക് മത്സരിക്കുന്നതിൽ സമവായമായില്ലെന്ന വാർത്തകളും പുറത്തുവരുന്നു. ജി 23 സ്ഥാനാർത്ഥിയായി മനീഷ് തിവാരി മത്സരിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. തരൂർ മത്സരിച്ചാൽ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് ജി-23.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications