യാതൊരു തർക്കങ്ങളും ഇല്ലാതെയാണ് കർണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിക്കുന്നത്: കെ സുധാകരന്‍
ബെംഗളൂരു: ഏറെ നാള്‍ നീണ്ടു നിന്ന ചർച്ചകള്‍ക്കൊടുവില്‍ കർണാടകയുടെ നിയുക്ത മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ടായിരുന്ന കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ പ്രധാനവകുപ്പുകളോടെ ഉപമുഖ്യമന്ത്രിയുമാവും. ചർച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ തീരുമാനം വന്നതോടെ അഭിനന്ദിച്ച് കെ സുധാകരനും ടി സിദ്ധീഖും രംഗത്ത് വരികയും ചെയ്തു.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെയും നരേന്ദ്രമോദിയുടെ വാഴ്ത്തുപാട്ടുകാരുടെ കുപ്രചാരണങ്ങളെയും കാറ്റിൽ പറത്തി കർണാടകയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സുശക്തമായ സർക്കാർ അധികാരമേൽക്കുന്നുവെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കുറിച്ചത്.
കോൺഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങളുടെ ഒത്തൊരുമ പ്രകടമാക്കുന്ന വിധമാണ് വളരെ പെട്ടെന്ന് തന്നെ മന്ത്രിസഭ അധികാരമേൽക്കുന്നത്. വ്യക്തികേന്ദ്രീകൃതമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ബിജെപിയും സിപിഎമ്മും പോലുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദിവസങ്ങളും ആഴ്ചകളും എടുക്കുമ്പോളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വളരെ പെട്ടെന്ന് തന്നെ യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലാതെ മന്ത്രിസഭ രൂപീകരണത്തിലേക്ക് കടക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്ന കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും അഭിവാദ്യങ്ങളെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

അതേസമയം. ഡികെ ശിവകുമാറിന്റെ വാക്കുകളായിരുന്നു ടി സിദ്ധീഖ് ഫേസ്ബുക്കില്‍ കുറിച്ചത്. കര്‍ണാടകയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. പാര്‍ട്ടി തീരുമാനം എന്തായിരുന്നാലും അതിന്റെ പേരില്‍ പിന്നില്‍ നിന്ന് കുത്താനോ മെയില്‍ ചെയ്യാനോ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായും ടി സിദ്ധീഖ് വ്യക്തമാക്കുന്നു.
'പാര്‍ട്ടി എന്റെ ദൈവമാണ്. ഞങ്ങള്‍ പടുത്തുയര്‍ത്തിയതാണ് ഈ പാര്‍ട്ടി. ഞാനതിന്റെ ഒരു ഭാഗമാണ്. ഒരു അമ്മ അതിന്റെ കുഞ്ഞിന് എല്ലാം നല്‍കും. സോണിയ ഗാന്ധിയാണ് ഞങ്ങളുടെ റോള്‍ മോഡല്‍. കോണ്‍ഗ്രസ് എല്ലാവരുടേയും കുടുംബമാണ്. നമ്മുടെ ഭരണഘടന പ്രധാനമാണ്. അതുകൊണ്ട് തന്നെ എല്ലാവരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്.
ലോക്‌സഭയില്‍ 20 സീറ്റുകള്‍ നേടുക എന്നതാണ് തങ്ങളുടെ അടുത്ത വെല്ലുവിളിയെന്നും ഡി കെ ശിവകുമാര്‍. "ഞങ്ങൾ കോൺഗ്രസുകാർക്ക് ഇതൊരു തുടക്കമാണു. 2024 ലോക്സഭ തിരഞ്ഞെടുപ്പാണു ഏറ്റവും പ്രാധാന്യമുള്ളത്. അതിനുള്ള ഒരുക്കങ്ങളാണു പാർട്ടി ചെയ്യുന്നത്. ദയവ് ചെയ്ത് മാധ്യമങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്."- എന്നും ഡികെ ശിവകുമാർ പറഞ്ഞതായി ടി സിദ്ധീഖ് കുറിച്ചു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications