ബിജെപിയിലേക്ക് കുറുമാറിയ അഞ്ച് എംഎല്‍എമാർക്ക് പണികൊടുക്കാന്‍ കോണ്‍ഗ്രസ്: അയോഗ്യരാക്കണം
ബിഹാറില്‍ എൻ ഡി എ സഖ്യം വേർപിരിഞ്ഞതിന് പിന്നാലെ മണിപ്പൂരിലും സഖ്യം അവസാനിപ്പിക്കാന്‍ ജെ ഡി യു തീരുമാനിച്ചിരുന്നു. മണിപ്പൂരിലെ ബി ജെ പി സർക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ജെ ഡി യു നേതൃത്വം പ്രഖ്യാപിച്ചെങ്കിലും നിയമസഭയിലെ ആറില്‍ അഞ്ച് ജെ ഡി യു എം എല്‍ എമാരേയും തങ്ങളുടെ പാളയത്തിലെത്തിച്ചുകൊണ്ടായിരുന്നു ബി ജെ പി തിരിച്ചടിച്ചത്.
ബി ജെ പിയുടെ ഈ നീക്കം ജെ ഡി യുവിനും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും വലിയ ആഘാതമായി. എന്നാലിപ്പോഴിതാ കളം മാറിയ അഞ്ച് എം എല്‍ എമാരേയും ആയോഗ്യകരാക്കുന്നതിനുള്ള ശ്രമങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.

മണിപ്പൂർ സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹരേശ്വർ ഗോഷ്വാമി, അഭിഭാഷകൻ നിങ്കോംബം ബുപേന്ദ മെയ്തേയ്ക്കൊപ്പമാണ് മണിപ്പൂർ നിയമസഭാ സ്പീക്കറുടെ ട്രൈബ്യൂണലിൽ അഞ്ച് എം എൽ എമാർക്കെതിരെ കോണ്‍ഗ്രസ് അയോഗ്യത ഹരജി നൽകിയത്. കോണ്‍ഗ്രസിന്റെ നീക്കത്തിന് മണിപ്പൂരിലേയും ബിഹാറിലേയും ജെ ഡി യു നേതൃത്വത്തിന്റേയും പിന്തുണയമുണ്ട്.

ഖുമുഖം ജോയ്‌കിസാൻ സിംഗ് (തങ്‌മൈബന്ദ്), എൻഗുർസാംഗ്ലൂർ സനേറ്റ് (തിപൈമുഖ്), എംഡി അച്ചാബ് ഉദ്ദീൻ (ജിരിബാം), തങ്‌ജം അരുൺകുമാർ (വാങ്ഖേയ്), എൽഎം ഖൗട്ടെ (ചുരാചന്ദ്പൂർ) എന്നിവരാണ് ജെ ഡി യു വിട്ട് ബി ജെ പിയില്‍ ചേർന്ന എം എല്‍ എമാർ. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അഞ്ച് ജെ ഡി യു എം എൽ എമാരെ ബി ജെ പി നിയമസഭാ കക്ഷിയിൽ ലയിപ്പിക്കുന്നത് സ്പീക്കർ തോക്ചോം സത്യബ്രത സിംഗ് അംഗീകരിച്ചതായി മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിംഗ് നേത്തെ വ്യക്തമാക്കിയിരുന്നു.

ഇംഫാലിലും ന്യൂഡൽഹിയിലും യഥാക്രമം നടന്ന ചങ്ങുകളില്‍ 5 ജെ ഡി- യു എം എൽ എമാരെ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയു ചേർന്നായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി-മാർച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ ജെഡി-യു ബി ജെ പിക്കെതിരെ 38 സ്ഥാനാർത്ഥികളെ നിർത്തുകയും ആറ് സീറ്റുകൾ നേടുകയും ചെയ്തിരുന്നു.
വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും

എന്നാൽ, ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന് എം എൽ എമാർ പിന്തുണ അറിയിച്ചു. ലിലോംഗ് അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അബ്ദുൾ നസീറാണ് ആറാമത്തെ എം എൽ എ. ഇദ്ദേഹം ഇപ്പോഴും ജെ ഡി യുവിനൊപ്പം തുടരുകയാണ്.

കുറുമാറിയവരില്‍ ഖൗട്ടെയും അരുൺകുമാറും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പാർട്ടി സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ജെ ഡി യുവിൽ ചേർന്നവരായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മണിപ്പൂരിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനെ ഒരു സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു.

5 ജെ ഡി യു അംഗങ്ങള്‍ കൂടി വന്നതോടെ 60 അഗം മണിപ്പൂർ നിയമസഭയിലെ ബി ജെ പിയുടെ അംഗബലം 37 ആയി ഉയർന്നു. നേരത്തെ 32 പേരായിരുന്നു ബി ജെ പിക്കുണ്ടായിരുന്നത്. എന്‍ പി പി -7, എന്‍ പി എഫ് -5, കെ പി എ-2, സ്വതന്ത്രർ എന്നിങ്ങനെ ആകെ 54 പേരുടെ പിന്തുണയാണ് സർക്കാറിനുള്ളത്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് അഞ്ചും ജെ ഡി യുവിന് ഒരു അംഗത്തിന്റേയും പിന്തുണയാണുള്ളത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications