നടിയെ ആക്രമിച്ച സംഭവത്തിൽ വീണ്ടും ഉന്നത ഗൂഢാലോചന!! ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം, ലക്ഷ്യം മറ്റൊരാൾ!!
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിനു പിന്നിൽ ഉന്നത ഗൂഢാലോചനയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ കാണിച്ചുവെന്ന പ്രചാരണത്തിനു പിന്നിൽ വൻ ഗൂഢാലോചന. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു പ്രചരണം എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്വേഷണ സംഘത്തിലെ ഒരു എഡിജിപിയെ ലക്ഷ്യം വച്ചായിരുന്നു ഈ പ്രചരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. സർവീസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥനുംഫോറൻസിക് ഉദ്യോഗസ്ഥനുമാണ് സംഭവത്തിനു പിന്നിലെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി മനോരമ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

വൻ ഗൂഢാലോചന
നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ കൊച്ചിയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർഥികളെ പഠനത്തിന്റെ ഭാഗമായി കാണിച്ചു എന്നായിരുന്നു വാർത്തകൾ വന്നത്. ഇതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ലക്ഷ്യം എഡിജിപി
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിലെ ഒരു എഡിജിപിയെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ പ്രചരണം എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എഡിജിപിയെ സംഘത്തിൽ നിന്ന് മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്നും ഇൻറലിജൻസ് പറയുന്നു. എഡിജിപിയുടെ ബന്ധു കഴിഞ്ഞ വർഷം വരെ പഠിച്ച കോളേജിലാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതെന്നായിരുന്നു പ്രചരണം.

പിന്നിൽ വമ്പൻ
വ്യാജ പ്രചരണത്തിനു പിന്നിൽ സർവീസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന് പങ്കുള്ളതായി ഇന്റലിജൻസിന് തെളിവ് ലഭിച്ചു. മറ്റൊരു ഫോറൻസിക് വിദഗ്ധനും പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്റലിജൻസ് ഡിജിപിക്ക് കൈമാറി.

തെളിവെടുപ്പ് നടത്തി
ദൃശ്യങ്ങൾ ചോർന്നെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഫോരൻസിക് വിദഗധരുടെ നേതൃത്വത്തിൽ പോലീസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

തെളിവെടുപ്പിൽ വ്യക്തമായത്
വിദ്യാർഥികൾ, അധ്യാപകർ എന്നിവരിൽ നിന്ന് ആരോപിക്കപ്പെട്ട രീതിയിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം നടത്തിയത്.

നിർണായക തെളിവ്
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പർത്തിയ മൊബൈൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ ദൃശ്യങ്ങളുടെ പകർപ്പാണ് കേസിലെ നിർണായക തെളിവ്. ഇരകൾ കൂറുമാറിയാൽ പോലും ഇത്തരം ദൃശ്യങ്ങളുടെ നിയമസാധുത പോലീസിന് പിടിവള്ളിയാണ്.

ഗുരുതര ആരോപണം
സൈബർ ഫോറൻസിക് ലാബിലെ പരിശോധനയ്ക്ക് ശേഷം മുദ്രവച്ച കവറിൽ കോടതിയിൽ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങളാണ് കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രദർശിപ്പിച്ചെന്ന ഗുരുതര ആരോപണമായിരുന്നു ഉയർന്നത്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications