'കേട്ടാലറയ്ക്കുന്ന പച്ചത്തെറി'; വിഡി സതീശന് എംഎല്‍എ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: വിഡി സതീശന് എംഎല്‍എയുടേതെന്ന പേരില്‍ പ്രചരിക്കുന്ന അസഭ്യ കമന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷമായിരിക്കുകയാണ്. സംഭവത്തില്‍ എംഎല്‍എ മാപ്പ് പറയണമെന്നാണ് ഡിവെഎഫ്ഐ സംസ്ഥാന സമിതി ആവശ്യപ്പെടുന്നത്. 'ഫെയ്സ്ബുക്കിൽ തെറിയഭിഷേകം നടത്തിയ ശ്രീ വി.ഡി സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണം'- ഡിവൈഎഫ്ഐ സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി ശ്രീ സതീശൻ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോൺഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകന്റെ അമ്മയെപ്പോലും ചേർത്ത് അസഭ്യം പറഞ്ഞത്. വി ഡി സതീശന്റെ പുനർജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമർശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അധമ പ്രവൃത്തിയാണ് ശ്രീ സതീശനിൽ നിന്നും ഉണ്ടായത്.
കെപിസിസി യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എംഎൽഎ എന്ന നിലയിലും കോൺഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. എന്നാൽ കേരളത്തിന്റെ ഉയർന്ന സാംസ്കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി ഡി സതീശൻ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ തന്റെ തെറ്റിൽ മാപ്പ് പറയാൻ തയ്യാറാകണം.
വൈറലായ അസഭ്യ കമന്റുകള്‍ ആരുടേത്?; വിശദീകരണവുമായി വിഡി സതീശന് എംഎല്‍എ
കോൺഗ്രസ്സിന്റെ
സൈബർ
പ്രവർത്തനങ്ങളുടെ
തലവനും
ശ്രീ
സതീശനാണ്.
തലവൻ
തന്നെ
തെറിവിളിച്ചു
സൈബർ
അണികൾക്ക്
മാതൃകയാവുകയാണ്.
കേരളത്തിന്
തന്നെ
അപമാനമായി
മാറിയ
സംഭവത്തിൽ
കെപിസിസി
അധ്യക്ഷൻ
പ്രതികരിക്കണമെന്നും
ഡിവൈഎഫ്ഐ
സംസ്ഥാന
സെക്രട്ടറിയേറ്റ്
പ്രസ്താവനയിൽ
ആവശ്യപ്പെട്ടു.
അതേസമയം പ്രചരിക്കുന്ന കമന്റുകള്‍ തന്റേതല്ലെന്നും സൈബർ സഖാക്കളുടെ വ്യാജപ്രചാരണമാണെന്നുമാണ് വിഡി സതീശൻ എംഎൽഎ അവകാശപ്പെടുന്നത്. ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്.
Recommended Video
നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കോവിഡ് പ്രതിസന്ധി: ഇന്ത്യക്ക് 100 കോടി ഡോളര്‍ സഹായവുമായി ലോകബാങ്ക്
നാലാം ഘട്ട ലോക്ക്ഡൗണ്‍; പൊതുഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചേക്കാം; കൂടുതല്‍ ഇളവുകള്‍