കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റം; സബ് കളക്ടറുടെ നടപടിക്ക് സ്റ്റേ, വിടാതെ പിന്തുടര്‍ന്ന് എംഎല്‍എ

താലൂക്ക് ഓഫീസില്‍ നിന്ന് ഭൂമി കൈയ്യേറിയെന്ന രേഖയുണ്ടെങ്കില്‍ ഹാജരാക്കാന്‍ സബ് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്ന ആരോപണം കൂടുതല്‍ വിവാദമാകുന്നു. ഭൂമി കൈമാറിയ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി താല്‍ക്കാലികമായി റദ്ദാക്കി. ഭൂവിനോഗ നിയമം അനുസരിച്ചാണ് തന്റെ നടപടിയെന്ന് സ്ബ് കളക്ടര്‍ വിശദീകരിക്കുമ്പോഴും വിവാദം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. വര്‍ക്കല എംഎല്‍എയുടെ പരാതിയിലാണ് സബ് കളക്ടറുടെ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോള്‍. ക്രമവിരുദ്ധമായ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ സബ് കളക്ടര്‍ക്കെതിരെയും നടപടിയുണ്ടായേക്കും...

ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...ഷമി- ജഹാന്‍ വിവാദം; പാക് മോഡല്‍ അലിഷ്ബ പ്രതികരിക്കുന്നു, ദുബായില്‍ വച്ച് കണ്ടിട്ടുണ്ട്, ഇഷ്ടമാണ്...

വിവാദമായ നടപടികള്‍

വിവാദമായ നടപടികള്‍

വര്‍ക്കലയിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡിനോട് ചേര്‍ന്ന ഭൂമിയാണ് സബ് കളക്ടര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണിതെന്ന് വര്‍ക്കല തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിരിച്ചുപിടിക്കുകയും ചെയ്തതാണ് ഈ സ്ഥലം. ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് സബ് കളക്ടര്‍ ഭൂമി മുന്‍ ഉടമയ്ക്ക് തന്നെ കൈമാറിയത്. എന്നാല്‍ ഇതിനെതിരെ വര്‍ക്കല എംഎല്‍എ വി ജോയ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി സമര്‍പ്പിക്കുകയായിരുന്നു. ഈ പരാതിയിലാണ് സബ് കളക്ടറുടെ ഉത്തരവ് താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്.

പുതിയ അന്വേഷണം

പുതിയ അന്വേഷണം

വിശദമായ അന്വേഷണം നടത്താന്‍ ലാന്റ് റവന്യൂ കമ്മീഷണറെ റവന്യൂ മന്ത്രി ചുമതലപ്പെടുത്തി. ഈ അന്വേഷണം പൂര്‍ത്തിയാകുംവരെയാണ് നിലവില്‍ സ്റ്റേ അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ താലൂക്ക് ഓഫീസിന് കൈമാറാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്നാണ് ഉടമയ്ക്ക് തന്നെ ഭൂമി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടതെന്നുമാണ് സബ് കളക്ടറുടെ നിലപാട്. എന്നാല്‍, ഈ 27 സെന്റ് സ്ഥലം സര്‍ക്കാര്‍ ഭൂമി തന്നെയാണെന്നാണ് വി ജോയ് എംഎല്‍ എ പറയുന്നത്. ലാന്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ ക്രമവിരുദ്ധമായ നടപടികള്‍ കണ്ടെത്തിയാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമാകും.

കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു

കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു

വര്‍ക്കല തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ ഭൂമി സര്‍ക്കാരിന്റെ പുറമ്പോക്കാണെന്ന് കണ്ടെത്തുകയും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിരിച്ചുപിടിക്കുകയും ചെയ്തതാണ്. നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് ഏറ്റെടുത്തത്. ഇതിനെതിരെ സ്ഥലമുമടമ ജെ ലിജി ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു. സ്ഥലമുടമ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് വിവാദം കനത്തത്. ഉടമയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിഷയം വിശദമായി പരിശോധിക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കളക്ടറെ കോടതി ചുമതലപ്പെടുത്തുകയുമായിരുന്നു. തങ്ങള്‍ക്ക് പറയാനുള്ള കേള്‍ക്കാതെയാണ് ഭൂമി ഏറ്റെടുത്തത് എന്നായിരുന്നു സ്ഥലമുടമയുടെ വാദം. തുടര്‍ന്നാണ് അവരുടെ നിലപാട് അറിയാന്‍ കോടതി നിര്‍ദേശിച്ചത്.

ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍

ദുരൂഹതയുണ്ടെന്ന് ശബരീനാഥന്‍

താലൂക്ക് ഓഫീസില്‍ നിന്ന് ഭൂമി കൈയ്യേറിയെന്ന രേഖയുണ്ടെങ്കില്‍ ഹാജരാക്കാന്‍ സബ് കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. അത്തരത്തില്‍ രേഖ ലഭിക്കാതെ വന്നതോടെയാണ് തഹസില്‍ദാറിന്റെ നടപടി റദ്ദാക്കി, ഭൂമി അളന്ന് തിരികെ നല്‍കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്. ഈ നടപടിയാണ് വിവാദമായത്. അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഭൂമിയാണ് വിവാദമായ കൈമാറ്റത്തിന് വിധേയമായിരിക്കുന്നത്. വിഷയത്തില്‍ താന്‍ തെറ്റായി ഇടപെട്ടുവെന്ന് ജോയ് എംഎല്‍എ വകുപ്പ് മന്ത്രിക്ക് പരാതി കൊടുത്തതില്‍ ദുരൂഹതയുണ്ടെന്നു സബ് കളക്ടറുടെ ഭര്‍ത്താവും എംഎല്‍എയുമായ ശബരീനാഥന്‍ ആരോപിക്കുന്നു. സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധര്‍മ്മമല്ലെന്നും അദ്ദേഹം പറഞ്ഞു.

 പെണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷിക്കുന്ന ഗ്രാമം; വേശ്യാവൃത്തിക്ക് ഒരാള്‍ കൂടി!! പച്ച മാംസത്തിലെ വരുമാനം പെണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷിക്കുന്ന ഗ്രാമം; വേശ്യാവൃത്തിക്ക് ഒരാള്‍ കൂടി!! പച്ച മാംസത്തിലെ വരുമാനം

English summary
Divya S Ayyar Land Controversy: Govt. stays all process, new inquiry starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X