അഞ്ജു ബോബിയ്ക്ക് കത്തെഴുതിക്കൊടുത്തത് തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകനോ?
തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്ജ് കായിക മന്ത്രി ഇപി ജയരാജന് എഴുതിയ തുറന്ന കത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ആ കത്ത് എഴുതി തയ്യാറാക്കിയത് തലസ്ഥാനത്തെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയരുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ചില മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കുറിപ്പുകളുമായി എത്തിയിട്ടുണ്ട്. അഞ്ജുവിന്റെ കത്തിലെ ഭാഷ ഉയര്‍ത്തിക്കാണിച്ചാണ് ആക്ഷേപം ഉന്നയിക്കുന്നത്. ദീര്‍ഘകാലം ഒരുമിച്ച് ജോലി ചെയ്തവര്‍ തന്നെയാണ് ഇത്തരം ഒരു ആക്ഷേപം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അഞ്ജു ബോബി ജോര്‍ജ്ജ് വിവാദം വലിയ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകനെതിരെ ആണ് ആക്ഷേപം. കത്തില്‍ പത്മശ്രീ അഞ്ജു ബോബി ജോര്‍ജ്ജ് എന്ന് എഴുതിയതും വിമര്ശിയ്ക്കപ്പെടുന്നുണ്ട്. പേരിന് മുന്നില്‍ പത്മ പുരസ്കാര വിശേഷണം പാടില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവും ഉണ്ട്.
പ്രസ് ക്ലബ്ബ് വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇമെയിലുകള്‍ അയച്ച് വിവാദമുണ്ടാക്കിയ മാധ്യമ പ്രവര്ത്തകന് തന്നെയാണ് ഇതിന് പിന്നിലും എന്നാണ് പറയുന്നത്. അഞ്ജുവിന്റെ കത്ത് പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം ഈ നിലപാടുകള്‍ പലരോടും പറഞ്ഞതായും ആക്ഷേപമുണ്ട്.
എന്തായാലും ഇപി ജയരാജന് അഞ്ജു ബോബി ജോര്‍ജ്ജ് എഴുതിയ കത്ത് ജയരാജന് കിട്ടുന്നതിന് മുമ്പ് തിരുവനന്തപുരത്തെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications