കൊറോണ ഭീതി; ഉംറ തീര്‍ത്ഥാടനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
കോഴിക്കോട്: കോവിഡ് 19 (കൊറോണ വൈറസ്) ബാധയുടെ പശ്ചാത്തലത്തില്‍ മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ സൗദി അറേബ്യ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് രാവിലെയാണ് സൗദി വിദേശകാര്യ മന്ത്രാലയം നിരോധനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വൈറസ് പടരുന്ന മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കും സൗദിയിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്‍റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൗദി പൗരന്‍മാര്‍ക്കും ജിസിസി രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കും രാജ്യത്തിന് അകത്തും പുറത്തും സഞ്ചരിക്കാന്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നതിലും നിയന്ത്രണം ഉണ്ട്. അതേസമയം വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അനുമതി ഉണ്ട്. സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഇളവുകള്‍ ഉണ്ട്.
സൗദിയിലേക്ക് എത്തുന്നവര്‍ അതിന് മുന്‍പ് ഏതൊക്കെ രാജ്യങ്ങളിൽ സന്ദര്‍ശിച്ചുവെന്നത് സംബന്ധിച്ച പരിശോധനകള്‍ എന്‍ട്രി പോയിന്‍റുകളില്‍ വെച്ച് തന്നെ നടത്തും. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരുമായി ഇടപഴകുന്നതിന് ആരോഗ്യ മുൻകരുതലുകൾ കര്‍ശനമായി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സൗദി അധികൃതർ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തീര്‍ത്ഥാടനം നിര്‍ത്തിവെച്ച വാര്‍ത്ത അറിയാതെ നിരവധി പേരാണ് ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. 3 വിമാനങ്ങളിലായി 400 പേര്‍ കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. ഇവരെയെല്ലാം അധികൃതര്‍ തിരിച്ചയച്ചു.
കുട്ടനാട്;കോണ്‍ഗ്രസ് തിരുമാനിച്ചു,സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ച് ചെന്നിത്തല! വെല്ലുവിളിച്ച് ജോസഫ്
ദില്ലി കലാപം; മരണസംഖ്യ 27 ആയി, 106 പേർ അറസ്റ്റിൽ, കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കെജ്രിവാൾ
കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കൈ ഞരമ്പ് മുറിച്ചു!