Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് പിടിയിൽ തലസ്ഥാനം; ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; ഒത്തുചേരലിന് പണി കിട്ടും

കൊവിഡ് പിടിയിൽ തലസ്ഥാനം; ഇനി മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; ഒത്തുചേരലിന് പണി കിട്ടും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി ഉണ്ടാകും.

50 - ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ മാറ്റിവെക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

covid

കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല.

വ്യാപാര സ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണം എന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, ഇന്നലെ ചേർന്ന അവലോഹന യോഗത്തിൽ സ്കൂളുകൾ അടയ്ക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടയ്ക്കുന്നത്. എന്നാൽ, ക്ലാസ്സുകൾ മുടങ്ങാതെ ഓൺലൈനായി ഉണ്ടാകും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടാനാണ് ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ, വരാനിരിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം ഉണ്ടാകില്ല. മുൻകൂർ നിശ്ചയിച്ച പ്രകാരം തന്നെ ഇവ നടത്തും. 10 , 11 , 12 ക്ലാസുകൾക്ക് പഠനം തുടരുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും നടപടികളും പരിഷ്കരിക്കും. ഇതിന് വേണ്ടി വരുന്ന തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച 11 മണിക്കാണ് യോഗം ചേരുന്നത്. എസ്എസ്എൽസി സിലബസ് ഫെബ്രുവരി 1 - ന് പൂർത്തിയാക്കും. എന്നാൽ, പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനത്തോടെ പൂർത്തീകരിക്കും. ഇനി അടച്ചതിനുശേഷം തുറക്കുമ്പോൾ സ്കൂളുകൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

വിദ്യാർത്ഥികൾക്ക് ഒമൈക്രോൺ, കൊവിഡ് രോഗങ്ങൾ പിടിപെടാതിരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈൻ ആയിരിക്കും. വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ നടക്കും. പുതിയ ടൈംടേബിൾ ഇതിനായി പരിഷ്കരിക്കും.

വിദ്യാർഥികൾക്ക് രോഗം പിടിപെടുന്നതിന് മുൻപ് സ്കൂളുകൾ അടയ്ക്കുന്നതാണ് നല്ലതെന്ന് മന്ത്രി വ്യക്തമാക്കി. വിദഗ്ധരും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, വിദഗ്ധരിൽ ചിലർ സ്കൂൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു പരീക്ഷണത്തിന് തയ്യാറല്ലെന്ന് വകുപ്പ് മന്ത്രി അറിയിച്ചു. എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ സ്കൂളുകൾക്കും ഈ നിയന്ത്രണം, അടച്ചിടൽ എന്നിവ ബാധകമാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.

എന്നാൽ, സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+