Get Updates
Get notified of breaking news, exclusive insights, and must-see stories!

12 മുതല്‍ 14 വരെ വയസ്സുള്ളവരുടെ വാക്സിനേഷന്‍ നാളെമുതല്‍ ആരംഭിക്കും: ജാഗ്രത വേണെന്ന് മന്ത്രാലയം

ദില്ലി: വാക്‌സിനുകളുടെ കൂടികലർത്താന്‍ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രത്യേകിച്ച് 12-14 വയസ് പ്രായമുള്ളവർ, വാക്‌സിനേറ്റർമാർക്കും കൃത്യമായ രീതിയില്‍ തന്നെ വാക്‌സിനേഷൻ നല്‍കുന്നവെന്ന് ഉറപ്പാക്കാന്‍ ടീമുകൾക്കും മികച്ച പരിശീലനം നൽകേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2 മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്കായി എല്ലാ സർക്കാർ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലും നാളെ മുതലാണ് സൗജന്യ കോവിഡ് 19 പ്രതിരോധകുത്തിവയ്‌പ്പ് ആരംഭിക്കുന്നത്. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ, അതായത് ഇതിനകം 12 വയസ്സിന് മുകളിലുള്ളവർക്ക് മാർച്ച് 16 മുതൽ വാക്സിൻ ലഭിക്കാൻ അർഹതയുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചത്

ഹൈദരാബാദിലെ 'ബയോളജിക്കൽ ഇ.' നിർമ്മിക്കുന്ന കോർബെവാക്‌സ് ആയിരിക്കും ഈ പ്രായവിഭാഗത്തില്‍പ്പെടുന്നവർക്ക് നല്‍കുക. ഓൺലൈൻ രജിസ്ട്രേഷൻ മുഖേനയോ (2022 മാർച്ച് 16-ന് രാവിലെ 9 മണി മുതൽ) കേന്ദങ്ങളിൽ തത്സമയം എത്തിയോ കുത്തിവയ്പ്പ് സ്വീകരിക്കാം. ഇന്ന് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കി.

vaccination-drive

കൂടാതെ, 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നാളെ മുതൽ മുൻകരുതൽ ഡോസിന് അർഹതയുണ്ട്. ഈ പ്രായത്തിലുള്ളവർക്കുള്ള അനുബന്ധരോഗമുണ്ടായിരിക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്തു. കരുതൽ ഡോസ് (മുമ്പത്തെ രണ്ട് ഡോസുകൾ പോലെ) രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസത്തിന് ശേഷം (36 ആഴ്ചകൾ) നൽകാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.

'എന്റെ ആത്മാവ് ഇങ്ങനെയാണ്': കിടിലന്‍ ചിത്രങ്ങളുമായി അഹാന.. ഏറ്റെടുത്ത് ആരാധാകർ

12 മുതൽ 14 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് പ്രതിരോധകുത്തിവയ്‌പ്പ് നൽകുന്നതിനായി പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് കുട്ടികൾക്ക് മാത്രമായി വാക്‌സിനേഷൻ സെഷനുകൾ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Co-WIN പോർട്ടലിൽ കൃത്യമായ ജനനത്തീയതി രേഖപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ, ആദ്യദിനങ്ങളിൽ (12 വയസ്സ്) പ്രായം സ്ഥിരീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം വാക്സിനേറ്റർ / വെരിഫയർ - മാരിൽ നിക്ഷിപ്തമായിരിക്കും. ജനനത്തീയതി രേഖപ്പെടുത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പ്രവർത്തനക്ഷമമായാൽ, വ്യവസ്ഥാപിതമായി, ശുപാർശ ചെയ്യപ്പെടുന്ന പ്രായപരിധിയിലല്ലാത്ത ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ അനുവദിക്കില്ല. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും കുത്തിവയ്പ്പ് ഉറപ്പാക്കാൻ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ പതിവായി അവലോകന യോഗങ്ങൾ നടത്താനും യോഗം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+