മുൻഗണന ലിസ്റ്റിലുള്ള 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ വാക്സിനേഷൻ
അപേക്ഷയ്ക്കൊപ്പമുള്ള, ഡോക്ടറുടെ സാക്ഷ്യപത്രം (കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ്) പരിശോധിച്ചാണ് അനുമതി നൽകുക
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന ലിസ്റ്റിലുള്ള 18 മുതൽ 44 വയസ് വരെയുള്ളവർക്ക് ഇന്ന് മുതൽ വാക്സിൻ വിതരണം ചെയ്യും. പ്രമേഹം, വൃക്ക, കരൾ--ഹൃദ്രോഗം തുടങ്ങി 20തരം രോഗങ്ങളുള്ളവരെയാണ് മുൻഗണന പ്രകാരം ആദ്യം വാക്സിനേറ്റ് ചെയ്യുന്നത്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് കുത്തിവെപ്പ് നല്‍കുക. ഇന്നലെ വരെ 38,982 പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864 എണ്ണം നിരസിച്ചു.
രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക മാർഗരേഖയും പുറത്തിറക്കിയിരുന്നു. അപേക്ഷയ്ക്കൊപ്പമുള്ള, ഡോക്ടറുടെ സാക്ഷ്യപത്രം (കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ്) പരിശോധിച്ചാണ് അനുമതി നൽകുക. രോഗവുമായി ബന്ധപ്പെട്ട മറ്റു രേഖകളും സമർപ്പിക്കാമെങ്കിലും സാക്ഷ്യപത്രം നിർബന്ധമാണ്. ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാത്തതോ സ്വീകാര്യമല്ലാത്തതോ ആയ അപേക്ഷകളാണ് തള്ളിയത്.
ജില്ലാ തലത്തിൽ രേഖകൾ പരിശോധിച്ച ശേഷമാണ് അർഹരായവരുടെ അപേക്ഷകൾ അംഗീകരിച്ചത്. വാക്‌സീന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കും. വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഇവര്‍ക്കു പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും. അപ്പോയിൻമെൻറ് എസ്.എം.എസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
Recommended Video
കനത്ത മഴയില്‍ കേരളത്തില്‍ വ്യാപകമായ നാശനഷ്ടം: ചിത്രങ്ങള്‍ കാണാം
രണ്ടാം ഡോസിനു വേണ്ടിയും ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അപേക്ഷകൾ നിരസിച്ചവർക്കു വീണ്ടും രേഖകൾ സഹിതം അപേക്ഷിക്കാം. സ്പോട്ട് രജിസ്ട്രേഷന് അനുവദിക്കില്ല. രോഗങ്ങളുള്ളവർ നിർബന്ധമായും ഡോക്ടറുടെ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ലോക്ഡൗൺ കാലത്ത് ആശുപത്രി സന്ദർശനം പ്രയാസകരമാണെന്ന പരാതി ഇപ്പോൾ തന്നെ ഉയർന്നിട്ടുണ്ട്.
പുതിയ ലുക്കില്‍ നടി ഹുമാ ഖുറേഷി; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം