തൊഴില്വകുപ്പുള്പ്പെടെ പുതിയ വകുപ്പുകളും അഞ്ചുമന്ത്രിമാരും വേണമെന്ന് സിപിഐ
തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പുള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ ലഭിക്കണമെന്നും അഞ്ചു പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നുമുളള ആവശ്യം സിപിഐ മുന്നോട്ടുവച്ചു. പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോള്‍ ലഭിച്ച വകുപ്പുകളില്‍ മാറ്റം വരുത്തണമെന്നാണ് സിപി ഐ സംസ്ഥാന നേതൃത്വം കൊടിയേരി ബാലകൃഷ്ണന് നിയുക്തമുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചത്. വനം വകുപ്പ് വേണ്ടെന്ന നിലപാടിലാണ് സിപി ഐ.
മന്ത്രിമാരെ നിര്‍ദേശിക്കാന്‍ ഓരോ ജില്ലാ കമ്മറ്റിക്കും സിപിഐ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്കി.യിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് സൂചന. 2011ല്‍ 13 എംഎല്‍എമാരാണ് സിപിഐക്കുണ്ടായിരുന്നതെങ്കില് ഇത്തവണ എംഎല്‍എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ഇപ്പോള്‍ സിപിഐ. ലീഗിനെ മറികടന്നാണ് ഈ സ്ഥാനം നേടിയത്. സിറ്റിങ് എംഎല്‍എ മാരില്‍ 12 പേരും വിജയിച്ചു. വൈക്കം മണ്ഡലമുള്പ്പെടെയുളള മണ്ഡലങ്ങളില്‍ നല്ല ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 1980 നുശേഷം സിപിഐ യുടെ ഏറ്റവും തിളക്കമേറിയ വിജയമായിരുന്നു ഈ തിരഞ്ഞെടുപ്പിലേത്.

വി എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുല്ലക്കര (കൃഷി),കെ.പി. രാജേന്ദ്രന് (റവന്യൂ), ബിനോയ് വിശ്വം (വനം,ഭവനനിര്‍മ്മാണം),സി ദിവാകരന് (ഭക്ഷ്യ,സിവില്‍ സപ്ലൈസ്,മൃഗസംരക്ഷണം )എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ മുല്ലക്കര രത്നാകരന്റെയും സി ദിവാകരന്റെയും സിപി ഐ നേതാക്കളായ ഇ ചന്ദ്രശേഖരന് വിഎസ് സുനില്‍കുമാര്‍ എന്നിവരുടെയും പേരുകളാണ് മന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു വന്നിട്ടുളളത്.
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം












Click it and Unblock the Notifications