Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെയുള്ള നടപടി സസ്പെൻഷനിൽ ഒതുക്കി സിപിഎം

ശബരിമല സ്വർണക്കൊള്ള കേസിൽ എട്ടാം പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെയുള്ള സിപിഎം പാർട്ടി നടപടി വെറും സസ്പെൻഷനിൽ ഒതുങ്ങി. പത്മകുമാറിനെതിരെ പാർട്ടിയിൽ നിന്ന് പുറത്താക്കൽ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ ഉണ്ടാകുമെന്ന സൂചനകൾ ശക്തമായിരുന്നെങ്കിലും, ഒടുവിൽ മൃദു സമീപനമാണ് നേതൃത്വം സ്വീകരിച്ചത്. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പത്മകുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഭൂരിഭാഗം നേതാക്കളും ഉയർത്തിയത്. കടുത്ത നടപടിയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഒരു വിഭാഗം നേതാക്കൾ വാദിച്ചതിനെ തുടർന്ന് ഈ തീരുമാനം ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കടുത്ത നടപടികളിലേക്ക് കടന്നാൽ പാർട്ടി കൂടുതൽ പ്രതിരോധത്തിലാകുമെന്ന തിരിച്ചറിവാണ് സസ്പെൻഷൻ മാത്രമായി നടപടി ഒതുക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന രാഷ്ട്രീയ സൂചനകൾ.

ഭീഷണിക്ക് മുന്നിൽ പാർട്ടി സമ്മർദ വഴങ്ങിയെന്ന് സൂചന

പാർട്ടി തന്നെ തള്ളിക്കളഞ്ഞാൽ പല നിർണായക വിവരങ്ങളും പരസ്യമായി തുറന്നു പറയുമെന്ന പത്മകുമാറിന്റെ ഭീഷണിക്ക് മുന്നിൽ സിപിഎം നേതൃത്വം സമ്മർദത്തിന് വഴങ്ങിയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലുകളിൽ പാർട്ടിക്ക് തലവേദനയാകുന്ന പല കാര്യങ്ങളും പത്മകുമാർ സൂചിപ്പിച്ചിരുന്നു. കൂടാതെ തന്റെ രാഷ്ട്രീയ അനുഭവങ്ങളും പാർട്ടി ഇടപെടലുകളും ഉൾപ്പെടുത്തി ഒരു ആത്മകഥ എഴുതുമെന്ന ഭീഷണിയും അദ്ദേഹം ഉയർത്തിയിരുന്നു.

കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെ തുടർന്ന് മറ്റ് പ്രതികൾക്കൊപ്പം പത്മകുമാറിനും അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടും പാർട്ടി കടുത്ത നടപടി ഒഴിവാക്കുകയായിരുന്നു.

a-padmakumar-1781529693 jpg

ശബരിമല യുവതീപ്രവേശവും പത്മകുമാറിന്റെ വെളിപ്പെടുത്തലുകളും

പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കണ്ടതിന് പിന്നാലെ പത്മകുമാർ സുഹൃത്തുക്കളോട് പങ്കുവെച്ച വെളിപ്പെടുത്തലുകൾ പാർട്ടി നേതൃത്വത്തെ വിറപ്പിച്ചിട്ടുണ്ട്. ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും അന്നത്തെ ഐജി ആയിരുന്ന എഡിജിപി എസ്. ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയെന്നാണ് പത്മകുമാറിന്റെ ഗുരുതരമായ ആരോപണം. യുവതീപ്രവേശന സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച കാര്യം അന്നത്തെ ഫോൺ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്ന് പത്മകുമാർ അവകാശപ്പെടുന്നു. അന്ന് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വാഹനത്തിലാണ് താൻ തിരുവനന്തപുരത്തേക്ക് പോയതെന്നും ലോഗ് ബുക്ക് പരിശോധിച്ചാൽ ഇത് ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആത്മകഥയിലെ കത്തും സിപിഎം നേതാക്കളുടെ ഇടപെടലുകളും

ശബരിമലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളിൽ മുൻ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾ വിരൽ ചൂണ്ടുന്നത്. സ്ത്രീകൾ കയറിയ വാർത്തയറിഞ്ഞ് പിറ്റേദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ ഉണ്ടായ തർക്കങ്ങളും പത്മകുമാർ സുഹൃത്തുക്കളോട് വിവരിച്ചിരുന്നു. മുഖ്യമന്ത്രി ചോദിക്കാതെ തന്റെ പിഎ ആണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അത് ചെയ്തതെന്ന് പിഎ പിന്നീട് തന്നോട് സമ്മതിച്ചതായും പത്മകുമാർ പറയുന്നു. കൂടാതെ ശബരിമല മേൽശാന്തി നിയമനത്തിൽ വരെ സിപിഎം മന്ത്രിമാർ ഇടപെട്ടിരുന്നതായും താൻ നിർദ്ദേശിക്കുന്നയാളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മന്ത്രി നൽകിയ കത്ത് തന്റെ കൈവശമുണ്ടെന്നും പത്മകുമാർ അവകാശപ്പെടുന്നു. ഈ കത്ത് ഉൾപ്പെടെ ആത്മകഥയിലൂടെ പുറത്തുവിടുമെന്ന ഭീഷണി നിലനിൽക്കുന്നതിനാലാണ് പാർട്ടിയുടെ സസ്പെൻഷൻ നടപടി രാഷ്ട്രീയ പുകിലുകൾക്ക് കാരണമായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+