കണ്ണൂരിൽ വീണ്ടും ചോരക്കളി.. സിപിഎം പ്രവർത്തകനെ വെട്ടി.. പിന്നാലെ ആർഎസ്എസുകാരനും വെട്ടേറ്റു!
കണ്ണൂര്‍: മാഹിയിലെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കണ്ണൂര്‍ വീണ്ടും അശാന്തമാകുന്നു. പയ്യന്നൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ ഷിനുവാണ് ആദ്യം ആക്രമിക്കപ്പെട്ടത്. നേരത്തെ ബിജെപി പ്രവര്‍ത്തകനായ ഷിനു അടുത്തിടെയാണ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. കാറിലെത്തിയ ഒരു സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഷിനു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. ഷിനു ആക്രമിക്കപ്പെട്ട് അല്‍പ സമയത്തിനകം തന്നെ പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്തിനും വെട്ടേറ്റു.
പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന് നേരെ സ്റ്റീല്‍ ബോംബാക്രമണവും നടന്നു. സിപിഎം ആണ് ആക്രമണം നടത്തുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
മാഹിയിൽ സിപിഎം നേതാവിനേയും ആർഎസ്എസ് പ്രവർത്തകനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം കണ്ണൂരടക്കമുള്ള ഇടങ്ങളിൽ ഏത് നേരത്തും രാഷ്ട്രീയ സംഘർഷങ്ങളുണ്ടാകാം എന്ന സ്ഥിതിയിലാണ്. മാഹിയിലെ സിപിഎം നേതാവായിരുന്ന ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം വെട്ടിക്കൊലപ്പെടുത്തിയത്. ഒരു മണിക്കൂർ പോലും തികയുന്നതിന് മുൻപ് തന്നെ ആർഎസ്എസ് പ്രവർത്തകനായ ഷിമേജിനെയും കൊലപ്പെടുത്തുകയായിരുന്നു.
ഒന്നു നിർത്തണം ഹേ! ലിനി മാലാഖയായിരുന്നില്ല! നിപ്പാ വൈറസ് കൊന്ന ലിനിയുടെ മരണത്തെ പൈങ്കിളിയാക്കരുത്