കോണ്‍ഗ്രസ് ഉറക്കം കെടുത്തുന്നു; സിസി ആര്‍ക്കൊപ്പം? സിപിഎമ്മിനെ കാത്തിരിക്കുന്നത് വന്‍ഭിന്നത?
ദില്ലി: കോണ്‍ഗ്രസ് ബന്ധം സിപിഎമ്മിന്റെ ഉറക്കം കെടുത്തിയിട്ട് ദിവസങ്ങളായിരിക്കുകയാണ്. ബിജെപിയെന്ന പൊതു ശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിബി തള്ളിയിരിക്കുകയാണ്.
ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയുടേതായിരിക്കും അന്തിമ തീരുമാനം. യെച്ചൂരിയും ബംഗാള്‍ ഘടകവുമാണ് കോണ്‍ഗ്രസ് സഖ്യത്തിനായി ആവശ്യം ഉന്നയിക്കുന്നത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയന്റെ നേതത്വത്തിലുള്ള കേരള ഘടവും ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇന്നു മുതല്‍ കേന്ദ്ര കമ്മിറ്റി ആരംഭിക്കുന്നുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. തീരുമാനം ഉണ്ടായില്ലെങ്കില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ തന്നെ വന്‍ ഭിന്നതയാണെന്നാണ് വിവരം.

ബിജെപിയെ നേരിടാന്‍
മുഖ്യ ശത്രുവായ ബിജെപിയെ നേരിടുന്നതിനാണ് കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയിരിക്കുന്നത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്നാണ് യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട്.

തീരുമാനം മൂന്നു ദിവസത്തില്‍
ഇക്കാര്യത്തില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകും. 17ന് അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ മുഖ്യ ചര്‍ച്ച വിഷയം രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപരേഖയ്ക്ക് അംഗീകാരം നല്‍കുക എന്നതാണ്.

പിബി തീരുമാനം
ബിജെപി മുഖ്യ ശത്രു ആണെങ്കിലും കോണ്‍ഗ്രസിനോടുളള എതിര്‍പ്പ് നിലനിര്‍ത്തണമെന്ന 21ാം പാര്‍ട്ടി കോണ്ഗ്രിസിന്റെ രാഷ്ട്രീയ നിലപാട് തുരാനാണ് ഒക്ടോബര്‍ 2ന് ചേര്‍ന്ന പിബി ഭൂരിപക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍ ധാരണയായത്.

പിബി ധാരണ
കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായും സഖ്യമോ കൂട്ടുകെട്ടോ ദേശീയ തലത്തില്‍ ഉണ്ടാകില്ല. പകരം ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കുമെന്ന നിവപാടില്‍ ഉറച്ച് മുന്നോട്ട് പോകാനാണ് പിബിയിലെ ധാരണ.

രണ്ട് തട്ടില്‍
യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടും പിബി ധാരണപ്രകാരം കേന്ദ്ര കമ്മിറ്റിയില്‍ വയ്ക്കും. ഇതോടെ കേന്ദ്ര നേതൃത്വം രണ്ട് തട്ടായി മാറുമെന്നാണ് സൂചന. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന് പിള്ള, വൃന്ദ കാരാട്ട്, പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകം, ആന്ധ്ര പ്രദേശ്, ത്രിപുര, തമിഴ്നാട് എന്നിവരാണ് കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്നത്.

പൊളിച്ചെഴുത്ത്
ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് ബന്ധത്തിനായി ഏറ്റവും ശക്തമായി വാദിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയെന്നും അതിനാല്‍ രാഷ്ട്രീയ നയങ്ങളില്‍ പൊളിച്ചെഴുത്ത് വേണം എന്നാണ് യെച്ചൂരി വാദിക്കുന്നത്.

തീരുമാനമായില്ലെങ്കില്‍
കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായില്ലെങ്കില്‍ വോട്ടെടുപ്പ് വരെ ആവശ്യപ്പെടാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. കേന്ദ്ര കമ്മിറ്റിയിലും തിരിച്ചടി നേരിട്ടാല്‍ കരട് നയത്തിന് അന്തിമ അംഗീകാരം നല്‍കേണ്ട പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോരാട്ടം നീളും.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications