കോണ്‍ഗ്രസ് ഉറക്കം കെടുത്തുന്നു; സിസി ആര്‍ക്കൊപ്പം? സിപിഎമ്മിനെ കാത്തിരിക്കുന്നത് വന്‍ഭിന്നത?
ദില്ലി: കോണ്‍ഗ്രസ് ബന്ധം സിപിഎമ്മിന്റെ ഉറക്കം കെടുത്തിയിട്ട് ദിവസങ്ങളായിരിക്കുകയാണ്. ബിജെപിയെന്ന പൊതു ശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിബി തള്ളിയിരിക്കുകയാണ്.
ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയുടേതായിരിക്കും അന്തിമ തീരുമാനം. യെച്ചൂരിയും ബംഗാള്‍ ഘടകവുമാണ് കോണ്‍ഗ്രസ് സഖ്യത്തിനായി ആവശ്യം ഉന്നയിക്കുന്നത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയന്റെ നേതത്വത്തിലുള്ള കേരള ഘടവും ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇന്നു മുതല്‍ കേന്ദ്ര കമ്മിറ്റി ആരംഭിക്കുന്നുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. തീരുമാനം ഉണ്ടായില്ലെങ്കില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ തന്നെ വന്‍ ഭിന്നതയാണെന്നാണ് വിവരം.

ബിജെപിയെ നേരിടാന്‍
മുഖ്യ ശത്രുവായ ബിജെപിയെ നേരിടുന്നതിനാണ് കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയിരിക്കുന്നത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്നാണ് യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട്.

തീരുമാനം മൂന്നു ദിവസത്തില്‍
ഇക്കാര്യത്തില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകും. 17ന് അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ മുഖ്യ ചര്‍ച്ച വിഷയം രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപരേഖയ്ക്ക് അംഗീകാരം നല്‍കുക എന്നതാണ്.

പിബി തീരുമാനം
ബിജെപി മുഖ്യ ശത്രു ആണെങ്കിലും കോണ്‍ഗ്രസിനോടുളള എതിര്‍പ്പ് നിലനിര്‍ത്തണമെന്ന 21ാം പാര്‍ട്ടി കോണ്ഗ്രിസിന്റെ രാഷ്ട്രീയ നിലപാട് തുരാനാണ് ഒക്ടോബര്‍ 2ന് ചേര്‍ന്ന പിബി ഭൂരിപക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍ ധാരണയായത്.

പിബി ധാരണ
കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായും സഖ്യമോ കൂട്ടുകെട്ടോ ദേശീയ തലത്തില്‍ ഉണ്ടാകില്ല. പകരം ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കുമെന്ന നിവപാടില്‍ ഉറച്ച് മുന്നോട്ട് പോകാനാണ് പിബിയിലെ ധാരണ.

രണ്ട് തട്ടില്‍
യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടും പിബി ധാരണപ്രകാരം കേന്ദ്ര കമ്മിറ്റിയില്‍ വയ്ക്കും. ഇതോടെ കേന്ദ്ര നേതൃത്വം രണ്ട് തട്ടായി മാറുമെന്നാണ് സൂചന. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന് പിള്ള, വൃന്ദ കാരാട്ട്, പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകം, ആന്ധ്ര പ്രദേശ്, ത്രിപുര, തമിഴ്നാട് എന്നിവരാണ് കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്നത്.

പൊളിച്ചെഴുത്ത്
ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് ബന്ധത്തിനായി ഏറ്റവും ശക്തമായി വാദിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയെന്നും അതിനാല്‍ രാഷ്ട്രീയ നയങ്ങളില്‍ പൊളിച്ചെഴുത്ത് വേണം എന്നാണ് യെച്ചൂരി വാദിക്കുന്നത്.

തീരുമാനമായില്ലെങ്കില്‍
കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായില്ലെങ്കില്‍ വോട്ടെടുപ്പ് വരെ ആവശ്യപ്പെടാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. കേന്ദ്ര കമ്മിറ്റിയിലും തിരിച്ചടി നേരിട്ടാല്‍ കരട് നയത്തിന് അന്തിമ അംഗീകാരം നല്‍കേണ്ട പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോരാട്ടം നീളും.
-
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന് കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ്












Click it and Unblock the Notifications