Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയെ കൊള്ളയടിച്ചത് സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘം; രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ പങ്കുണ്ടെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകളായി സിപിഎമ്മും കോൺഗ്രസും ശബരിമലയടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങളെ കണ്ടത് ആരാധനാലയങ്ങളായല്ല, മറിച്ച് കൊള്ളയടിക്കാനുള്ള കേന്ദ്രങ്ങളായാണ്. മാറി മാറി അധികാരത്തിലെത്തിയ ഇവർ അഴിമതിയുടെ കാര്യത്തിൽ മൗനം പാലിക്കുകയും പരസ്പരം സംരക്ഷിക്കുകയും ചെയ്തു. ഇതിലൂടെ വഞ്ചിക്കപ്പെട്ടത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരും ഹിന്ദു വിശ്വാസികളുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവിൻ്റെ വാക്കുകളിങ്ങനെ

'യഥാർത്ഥത്തിൽ കോൺഗ്രസും സിപി.എമ്മും ഒരുപോലെ ഇതിൽ കുറ്റക്കാരാണ്.ശബരിമലയിൽ നടന്നത് ഏതെങ്കിലുമൊരു പാർട്ടിയുടെ മാത്രം അഴിമതിയല്ല - മറിച്ച് കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് നടത്തിയ വഞ്ചനയാണ്. പതിറ്റാണ്ടുകളായി സിപിഎമ്മും കോൺഗ്രസും ശബരിമലയടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങളെ കണ്ടത് ആരാധനാലയങ്ങളായല്ല, മറിച്ച് കൊള്ളയടിക്കാനുള്ള കേന്ദ്രങ്ങളായാണ്.

ajeev1-176909

മാറി മാറി അധികാരത്തിലെത്തിയ ഇവർ അഴിമതിയുടെ കാര്യത്തിൽ മൗനം പാലിക്കുകയും പരസ്പരം സംരക്ഷിക്കുകയും ചെയ്തു. ഇതിലൂടെ വഞ്ചിക്കപ്പെട്ടത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരും ഹിന്ദു വിശ്വാസികളുമാണ്. അതുകൊണ്ട് തന്നെ ഈ സിപിഎം - കോൺഗ്രസ് ഒത്തുകളി ഇനിയും തുടരാൻ അനുവദിച്ചുകൂടാ. കൊള്ളയടിക്കാനും അത് മൂടിവെക്കാനും പരസ്പരം കൂട്ടുനിൽക്കുന്ന ഈ കൂട്ടുകെട്ട് നാടിന് ആപത്താണ്.

ബി.ജെ.പി - എൻ.ഡി.എ സഖ്യം തെരുവുകളിൽ ഉയർത്തിയ പ്രതിഷേധവും, കോടതികളിലും മാധ്യമങ്ങളിലും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും ഇല്ലായിരുന്നെങ്കിൽ, മറ്റ് പല അഴിമതികളെയും പോലെ ശബരിമല സ്വർണ്ണക്കൊള്ളയും നിശബ്ദമായി കുഴിച്ചുമൂടപ്പെടുമായിരുന്നു.
അതുകൊണ്ട് തന്നെ ഈ 'കോൺഗ്രസ്-സി.പി.എം കുറുവാസംഘത്തെ' ജനം തള്ളിക്കളയണം.
ശബരിമലയെയും കേരളത്തിലെ ക്ഷേത്രങ്ങളെയും വിശ്വാസത്തെയും സംരക്ഷിക്കാൻ, ഈ കപടതയുടെയും അഴിമതിയുടെയും രാഷ്ട്രീയം അവസാനിച്ചേ തീരൂ. അത് സംഭവിക്കുക തന്നെ ചെയ്യും', രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുൻമന്ത്രി കടകംപള്ളി സുരന്ദ്രനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ബിജെപി നേതൃത്വം ചോദ്യം ഉയർത്തി.'സ്വർണ്ണക്കൊള്ളയുടെ സൂത്രധാരന്, സ്വന്തം പോലീസ് പോലും ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കൊള്ളയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് വ്യക്തമായിട്ടും 'കുറുവാസംഘത്തലവനായ' മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നത് എന്തിനാണ്?
തന്ത്രിയെ അറസ്റ്റ് ചെയ്യാൻ കാണിച്ച ആവേശം എന്തുകൊണ്ട് മന്ത്രിയുടെ കാര്യത്തിൽ കാണുന്നില്ല? 'കള്ളന് കഞ്ഞിവെച്ചവനെ' അറസ്റ്റ് ചെയ്യാതെ വെറും രഹസ്യ ചോദ്യം ചെയ്യൽ മാത്രം നടത്തി നാടകം കളിക്കുകയാണ് എസ്ഐടി.

മന്ത്രിയാകുന്നതിന് മുൻപ് തന്നെ കടകംപള്ളിയുമായി ബന്ധമുണ്ടെന്നും, പലതവണ വീട്ടിൽ സന്ദർശിക്കുകയും സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും പോറ്റി തന്നെ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധം വ്യക്തമായിട്ടും കള്ളന് കഞ്ഞിവെച്ച മുൻമന്ത്രിക്കെതിരെ നടപടിയൊന്നും ഉണ്ടാകാത്തത് ആരെയൊക്കെ സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്.

മുൻമന്ത്രിയെ അറസ്റ്റ് ചെയ്താൽ സ്വർണ്ണക്കൊള്ളയുടെ അന്വേഷണം മറ്റു പല ഉന്നത സിപിഎം നേതാക്കളിലേക്കും നീളുമെന്ന് ഉറപ്പാണ്. അന്വേഷണം തന്ത്രിയിൽ മാത്രം ഒതുക്കിത്തീർക്കുന്നത് ഈ ഭയം കൊണ്ടാണ്.
പോറ്റിയെ കണ്ടതിലും സ്വർണ്ണക്കൊള്ളയെ സംബന്ധിച്ചും സിപിഎം നേതാക്കൾ നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകൾ തന്നെ, കൊള്ളയുടെ വേരുകൾ ഉന്നതരിലേക്ക് എത്തുമെന്ന ഭയത്തിന്റെ തെളിവാണ്.
ജനങ്ങളെയും വിശ്വാസത്തെയും വഞ്ചിച്ച ഈ "കുറുവ ഭരണകൂടത്തിന്" കേരളം മാപ്പ് നൽകില്ല. അഴിമതിക്കാർ നാട് ഭരിക്കുമ്പോൾ ജനങ്ങൾക്ക് എവിടെ സുരക്ഷ? നമുക്ക് വേണ്ടത് വിശ്വാസം സംരക്ഷിക്കുന്ന, സുരക്ഷിതവും വികസിതവുമായ കേരളമാണ്. അത് സാധ്യമാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ',നേതൃത്വം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+