കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല, ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് ശരിയെന്ന് യെച്ചൂരി
ദില്ലി: കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് സീറ്റ് സിപിഎം ഏറ്റെടുത്തത് ജനാഭിപ്രായം മാനിച്ചാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രകടനത്തിന് ശേഷം പാര്‍ട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തോസ് ഐസക്ക് ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്ക് സീറ്റ് നല്‍കാത്ത വിഷയത്തില്‍ പാര്‍ട്ടി പരിശോധന നടത്തേണ്ടതില്ല. രാജ്യസഭയില്‍ നിന്ന് താന്‍ മാറിയത് രണ്ട് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും നേതാക്കല്‍ക്ക് രണ്ട് ടേം വ്യവസ്ഥ നിര്‍ബന്ധമാക്കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
ശബരിമല വിഷയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി നടത്തിയ പരാമര്‍ശത്തിലും യെച്ചൂരി പ്രതികരിച്ചു. 2018ല്‍ ഉണ്ടായ സംഭവങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് അറിയില്ല. ശരിയായ നിലപാാണ് ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത്. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി വ്യക്തമാക്കി.
കോടിയേരിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത് മകന്റെ കേസിന്റെ പേരിലല്ല. കോടിയേരിയുടെ മടങ്ങിവരവ് ആരോഗ്യനില അനുസരിച്ച് ഇരിക്കും. കേരളഘടകം വിഭാഗിയതയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വനിത പ്രാതിനിഥ്യം ഉറപ്പാക്കാന്‍ ഭാവിയില്‍ നടപടിയുണ്ടാകുമെന്നും യെച്ചൂരി അറിയിച്ചു.
ഉമ്മന്‍ചാണ്ടിയും വരും, ജലീലിനെ അട്ടിമറിക്കും; തവനൂരില്‍ വന്‍ വിജയ പ്രതീക്ഷ: ഫിറോസ് കുന്നംപറമ്പില്‍
സൂര്യ ഏത് വേഷവും കെട്ടും, അത്ര തൊലിക്കട്ടിയാണ്; വിവാദത്തിന് തിരികൊളുത്തി ഫിറോസ് ഖാൻ
പതിനായിരത്തിലേറെ വോട്ടിന് വിജയിക്കുമെന്ന് യുഡിഎഫ്: തദ്ദേശ കണക്ക് നോക്കാന്‍ എല്‍ഡിഎഫ്
മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video