കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ വിടാതെ പിന്തുടര്‍ന്ന് പീഡന പരാതികള്‍; പ്രവര്‍ത്തകയുടെ പരാതിയില്‍ നേതാവ് കസ്റ്റഡിയില്‍

Google Oneindia Malayalam News

പാലക്കാട്: പാര്‍ട്ടി നേതാക്കള്‍ക്കെതിരേയുള്ള ലൈംഗിക പീഡനപരാതികളാണ് സമീപകാലത്ത് സിപിഎമ്മിനെ ഉലച്ചുകൊണ്ടിരിക്കുന്നത്. ഷൊര്‍ണ്ണൂര്‍ എംഎല്‍എയും പാര്‍ട്ടി നേതാവുമായ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ഉന്നയിച്ച് ലൈംഗിക പീഡനപരാതി ദേശീയ തലത്തിലടക്കം വലിയ വാര്‍ത്തകള്‍ക്കിടയാക്കിയിരുന്നു.

<strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി</strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

ഇതിനിടെയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയാലാക്കിക്കൊണ്ട് പാര്‍ട്ടിപ്രവര്‍ത്തകയെ നേതാവ് പീഡിപ്പിച്ചതായുള്ള ആരോപണം വീണ്ടും ഉയരുന്നത്. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായിരുന്ന നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മീഡിയാവണ്ണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

<strong>പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി</strong>പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി

cpm

അതേ സമയം പികെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാന്‍ തയ്യാറാകത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. മറ്റൊരു ലൈംഗിക പീഡനപരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാലിനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു

English summary
cpm leader accused of molesting party worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X