Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല'; ആരിഫ് മുഹമ്മദ് ഖാനെതിരെ സ്വരാജ്

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി സി പി എം നേതാവ് എം സ്വരാജ്. ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നും ഇത് ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തിലായിരിക്കാം എന്നും സ്വരാജ് പറഞ്ഞു. കണ്ണൂരില്‍ കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഭ്രാന്തുള്ളവര്‍ക്ക് എം പിയോ എം എല്‍ എയോ ആകാനാവില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ല. ഭാവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറാകും എന്ന ദീര്‍ഘ വീക്ഷണത്തിലായിരിക്കാം ഈ വകുപ്പ് ഒഴിവാക്കിയത് എന്ന് നമുക്ക് പറയാനാകില്ല,' എന്നായിരുന്നു സ്വരാജിന്റെ വിവാദ പരാമര്‍ശം.

M Swaraj

പ്രായപരിധി മാത്രമാണ് ഗവര്‍ണറാകാനുള്ള മാനദണ്ഡങ്ങളില്‍ ഭരണഘടന എഴുതി വെച്ചിട്ടുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവര്‍ണര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ഒരു അഭിപ്രായം പറഞ്ഞു. വൈദേശിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് ഗവര്‍ണര്‍ അന്ന് പറഞ്ഞിരുന്നത്. ഇത് ഗവര്‍ണറുടെ മാത്രം നിലപാടല്ല, ആര്‍എസ്എസിന്റെ നിലപാട് കൂടിയാണ് എന്നും സ്വരാജ് പറഞ്ഞു.

'ഗോള്‍വാള്‍ക്കര്‍ വളരെ മുന്‍പ് തന്നെ വൈദേശീയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവര്‍ക്കെതിരെ അവരെ ഉന്മൂലനം ചെയ്യണം എന്നടക്കം പറഞ്ഞിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വരാജിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

കേരള, എം ജി, കെ ടി യു, ഫിഷറീസ്, കാര്‍ഷിക, മലയാള സര്‍വകലാശാലകളിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയ്ക്ക് തിങ്കളാഴ്ച സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യുജിസികളുടേയും ചാന്‍സിലറുടെയും നോമിനികളാണ് ഉളളത്. നിലവില്‍ കമ്മിറ്റിയില്‍ സര്‍വ്വകലാശാല പ്രതിനിധികള്‍ ഇല്ല. വി സി നിയമനത്തിന് രണ്ടംഗ കമ്മിറ്റിയെ നിയമിച്ചതിലൂടെ താന്‍ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

അവരവരുടെ ജോലി ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ തന്നെ തടഞ്ഞിട്ട് കാര്യമില്ല. സര്‍വകലാശാലകളില്‍ സ്ഥിരമായി വൈസ് ചാന്‍സലര്‍ ഉണ്ടാകണമെന്ന് താന്‍ സര്‍ക്കാരിനെ നിരന്തരം ഓര്‍മിപ്പിക്കാറുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും വീണ്ടും ഏറ്റുമുട്ടലിലേക്ക് പോകുകയാണ് എന്നാണ് സൂചന.

സ്വന്തം നിലയ്ക്ക് വിസി നിയമനത്തില്‍ ഗവര്‍ണര്‍ മുന്നിട്ടിറങ്ങുമ്പോള്‍ സര്‍ക്കാര്‍ നീക്കമെന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജ്ഭവന്റെ വിജ്ഞാപനം ഓരോ സര്‍വകലാശാല സിന്റിക്കേറ്റുകളും കോടതിയില്‍ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തോളമായി വി സിമാര്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവന്‍ നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+